കൊച്ചി: മധ്യ കേരളത്തില്‍ പാചക വാതക വിതരണം പ്രതിസന്ധിയില്‍. വേതന വര്‍ധന ആവശ്യപ്പെട്ടു ടാങ്കര്‍ ലോറി തൊഴിലാളികള്‍ നടത്തുന്ന സമരമാണു കാരണം. സമരത്തെത്തുടര്‍ന്ന് ഉദയംപേരൂര്‍ പ്ലാന്റില്‍നിന്നുള്ള പാചക വാതക വിതരണം തടസപ്പെട്ടു.
തൊഴിലാളികള്‍ക്ക് 15 ശതമാനം വേതന വര്‍ധന നല്കാന് ഏപ്രിലില്‍ ലേബര്‍ കമ്മിഷണര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായിരുന്നു. എന്നാല്‍ ഇതു കോണ്‍ട്രാക്ടര്‍മാര്‍ നല്‍കാത്തതാണ് സമരത്തിനു കാരണം. ഇതിനിടെ കഴിഞ്ഞ ദിവസം കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ട്രക്കുകളില്‍ ക്ലീനര്‍മാര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. എന്നാല്‍ ക്ലീനര്മാര്ക്കുള്ള ബാറ്റ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ന് ട്രക്ക് തൊഴിലാളികള്‍ ഒന്നടങ്കം പണി മുടക്കിയിരിക്കുന്നത്.
30 കോണ്ട്രാക്ടര്മാരും 250 ഓളം ഡ്രൈവര്‍മാരും ക്ലീനര്മാരുമാണുള്ളത്. പ്രതിസന്ധിയായതോടെ ഗ്യാസ് ഏജന്‍സികളില്‍ സിലിണ്ടര്‍ ഇല്ലാത്ത സ്ഥിതിയായി. നിലവില്‍ 345 രൂപയാണ് ബാറ്റ. ഇത് 600 രൂപയാക്കി ഉയര്‍ത്തണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ തൊഴിലാളികള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള ഉയര്‍ന്ന ബാറ്റ നല്കാന് കഴിയില്ലെന്നാണ് ട്രക്കുടമകള്‍ പറയുന്നത്.
പ്രതിദിനം 150ഓളം ലോഡുകള്‍ കയറ്റാറുള്ള ഉദയംപേരൂരില്‍ കഴിഞ്ഞ ദിവസം നാല്പതില് താഴെ ലോഡുകള്‍ മാത്രമാണ് വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: