ന്യൂദല്‍ഹി: ദല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുമെന്ന് ഉറപ്പായതോടെയാണ് ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാള് തെരുക്കൂത്തുമായി ഇറങ്ങിയതെന്ന് സൂചന.
നിതിന്‍ ഗഡ്കരി നല്കിയ മാനനഷ്ടക്കേസില്‍ ജാമ്യത്തുകയായ പതിനായിരം രൂപ കെട്ടിവയ്ക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ജഡ്ജി ബുധനാഴ്ച കേജ്രിവാളിനെ രണ്ടു ദിവസത്തേക്ക് ജയിലിലടച്ചിരുന്നു. തുടര്‍ന്ന് ആം ആദ്മി പ്രവര്‍ത്തകര്‍ കൊടിതോരണങ്ങളുമായി തെരുവില്‍ ബഹളം വയ്ക്കുകയും തിഹാര്‍ ജയിലിനു മുന്നില്‍ തടിച്ചുകൂടി സംഘര്‍ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഇവിടെ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കോടതി ഉത്തരവ് പാലിക്കാത്തതിനെത്തുടര്‍ന്നാണ് കേജ്രിവാളിനെ ജയിലില്‍ അടച്ചത്. എന്നാല്‍ ഇതിെന്റ മറവില്‍ പഴയതു പോലെ ബഹളം ഉണ്ടാക്കി ജനശ്രദ്ധ പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്.
ദല്‍ഹി കൂട്ടമാനഭംഗം നടന്ന സമയത്ത് ഇങ്ങനെ ബഹളമുണ്ടാക്കി ജനശ്രദ്ധ പിടിച്ചു പറ്റിയാണ് തങ്ങള്‍ കേമന്മാരാണെന്ന് വരുത്തിത്തീര്‍ത്തത്. അരാജകത്വം സൃഷ്ടിച്ച്, ശബ്ദ കോലഹാലം ഉണ്ടാക്കി വീരന്മാര് ചമയുന്ന രീതിയാണ് ആംആദ്മി തുടക്കം മുതല്ക്കേ അവലംബിക്കുന്നത്.ഈ കോലാഹലം കണ്ട് അബദ്ധം പറ്റിയാണ് ആദ്യം ദല്‍ഹിയിലെ ജനങ്ങള്‍ ആംആദ്മിയെ ജയിപ്പിച്ചത്.അധികാരം കിട്ടിയിട്ടും ഭരിക്കാതെ അത് ഇട്ടെറിഞ്ഞ് പോകുകയും ചെയ്തു.ആംആദ്മിയുടെ പൊള്ളത്തരം തിരിച്ചറിഞ്ഞാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനം ഇവരെ ദല്‍ഹിയില്‍ ഒരു സീറ്റിലും ജയിപ്പിക്കാത്തത്.
ദല്‍ഹി നിയമസഭ മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. വീണ്ടും കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചു നോക്കിയെങ്കിലും കോണ്‍ഗ്രസ് ഇനി അവരെ പിന്തുണയ്ക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇനി ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് ഉറപ്പാണ്. ആ സാഹചര്യത്തില്‍ വീണ്ടും ജനശ്രദ്ധ പിടിച്ചുപറ്റാനാണ് നീക്കം.അതിനാണ് കോടതി നിര്‍ദ്ദേശപ്രകാരമുള്ള പതിനായിരം രൂപ അടയ്ക്കാതെ ജയിലില്‍ പോയതും അതിെന്റ പേരില്‍ ബഹളം ഉണ്ടാക്കിയതും. നിയമം പാലിക്കാന്‍ താല്പര്യമുള്ളയാളാണെങ്കില് രൂപ അടച്ച് ജാമ്യത്തിലിറങ്ങാം. അതിനു പകരം അതൊരു ഇഷ്യൂ ആക്കാനാണ് കേജ്രിവാള് മുതര്‍ന്നത്.ജാമ്യം സംബന്ധിച്ച് വ്യക്തമായ നിയമമുണ്ട്.അത് ലംഘിക്കാന്‍ കേജ്രിവാളിനും കഴിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ദല്‍ഹിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നതിനോട് പാര്‍ട്ടി എംഎല്‍എമാര്‍ക്ക് തീരെ താല്പര്യമില്ല.തോല്‍ക്കും എന്നതു തന്നെ കാരണം. പഴയതുപോലെ കോലാഹലമുണ്ടാക്കി വാര്‍ത്തകളിലും ചാനലുകളിലും നിറയുക, ജനശ്രദ്ധ പിടിച്ചുപറ്റുക, അങ്ങനെ വീണ്ടും തെരഞ്ഞെടുപ്പ് നേരിടുകയെന്നതാണ് തന്ത്രം. അത് ഇനി വിജയിക്കുമോയെന്ന് കണ്ടറിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: