ജയ്പ്പൂര്‍: രാജസ്ഥാനിലെ പുകവലിക്കാര്‍ക്ക് കഷ്ടകാലം. സംസ്ഥാനസര്‍ക്കാറിന്റെ കീഴിലുള്ള വൈദ്യുതോല്പ്പാ ദനകേന്ദ്രങ്ങളില് പുകവലിക്കാര്‍ക്ക് ജോലി നല്‍കില്ലെന്ന തീരുമാനം നിലവില്‍വന്നു. പാന്‍ പരാഗ് ഉപയോഗിക്കുന്നവര്‍ക്കും ജോലി ലഭിക്കില്ല.
പുകയില നിരോധനത്തിനായി 2012 ഒക്ടോബറില്‍ നിയോഗിച്ച സംസ്ഥാനതല കമ്മറ്റിയാണ് പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കരുതെന്ന ആശയം മുന്നോട്ടുവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ഈ തീരുമാനത്തിന്മേല് വിജ്ഞാപനമിറക്കിയെങ്കിലും പല വകുപ്പുകളും ഇത് നടപ്പിലാക്കിയിരുന്നില്ല. വൈദ്യുതോല്പ്പാദനകേന്ദ്രങ്ങളില് ജോലിക്ക് അപേക്ഷിക്കുമ്പോള്‍തന്നെ അപേക്ഷകന് പുകവലിക്കില്ലെന്നും പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കില്ലെന്നും തെളിയിക്കേണ്ടതായി വരും. ഇതുപോലുള്ള തീരുമാനങ്ങള്‍ പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കും.
മദ്യം ഉപയോഗിക്കുന്നവര്‍ക്കായി ലഹരിവിമുക്തകേന്ദ്രങ്ങള്‍ കൂടി ആവശ്യമാണ്. പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം നിമിതം 40 മുതല്‍ 50 ശതമാനം പുരുഷന്മാരിലും 17 മുതല്‍ 20 ശതമാനം വരെ സ്ത്രീകളില്‍ ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: