തിരുവനന്തപുരം: കാലവര്‍ഷത്തില്‍ ഉണ്ടാകാവുന്ന പ്രകൃതി ദുരന്തങ്ങള്‍ പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വില്ലേജുതല മാപ്പിംഗ് നടത്തുന്നു. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സസ് സ്റ്റഡീസാണിതു ചെയ്യുന്നത്. എല്ലാ വില്ലേജുകളിലെയും മണ്ണിടിച്ചില്‍ വെള്ളപ്പൊക്കം, മലവെള്ളപ്പാച്ചില്‍, ഭൂകമ്പസാധ്യതാ പ്രദേശം എന്നിവ കണ്ടെത്താനാണ് മാപ്പിംഗ് .
കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്ത് ജീവഹാനിയും കാര്‍ഷിക നഷ്ടവും നിരവധിയായിരുന്നു. ഇടുക്കി കോട്ടയം ഭാഗങ്ങളില്‍ ഉരുള്‍പൊട്ടി. എറണാകുളം ജില്ലയില്‍ ചെറിയ ഭൂചനമുണ്ടായി.ഇത്തരം ദുരന്തങ്ങളുടെ കണക്കെടുത്തും ദുരന്തങ്ങളുടെ തീവ്രത അളന്നുമാണ് മാപ്പിംഗ് നടത്തുന്നത്. ദുരന്തങ്ങള്‍ നേരത്തെ ഉണ്ടായ സ്ഥലം, ദുരന്തമുണ്ടാകാന്‍ സാധ്യതയുള്ള സ്ഥലം, സ്ഥിരമായി ദുരന്തം ഉണ്ടാകുന്ന സ്ഥലം എന്നിവയാണ് മാപ്പില്‍ അടയാളപ്പെടുത്തുക. ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവര്‍ക്കു സംരക്ഷണം നല്‍കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് നടത്തേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥന് മണ്‍സൂണ്‍ കാല ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഓഫീസറായിരിക്കും. ഇദ്ദേഹത്തിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ കളക്ടര്‍മാര്‍ ഏകോപിപ്പിക്കുന്നത്. ഭൂകമ്പ സാധ്യതാ പ്രദേശങ്ങളില്‍ രണ്ടു ദിവസം തുടര്‍ച്ചയായി മഴ പെയ്യുകയാണെങ്കില്‍ ആ പ്രദേശത്തെ ജനങ്ങളെ ഷെല്‍ട്ടറുകളിലേക്കു മാറ്റണം. ഒരു ഷെല്‍ട്ടറില്‍ 50 കുടുംങ്ങള്‍ക്കു കഴിയാന്‍ സാധിക്കണം.
ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കാനുള്ള സാധന സാമഗ്രികളും സ്ഥലവും അടുത്ത മാസം ആദ്യവാരത്തില്‍ തന്നെ കണ്ടെത്തണം. ഷെല്‍ട്ടറുകള്‍ വേഗം പൂര്‍ത്തിയാക്കണം. കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങള്‍ ഭൂകമ്പസാധ്യത കൂടുതലുള്ള ജില്ലകളാണ്. 2013ല്‍ ഇവിടങ്ങളില്‍ എട്ടോളം ചെറുതും വലുതുമായ ഭൂകമ്പങ്ങളുണ്ടായിട്ടുണ്ട്. ജൂണ്‍, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് മണ്‍സൂണ്‍. കാലവര്‍ഷം ആരംഭിക്കുമ്പോള്‍ തന്നെ വേനല്‍കാലത്തേക്കുള്ള മഴവെള്ള ശേഖരണത്തിനും വില്ലേജുതലത്തില്‍ പ്രാധാന്യം നല്‍കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ വേനല്‍ മഴ ശക്തമായി പെയ്ത സാഹചര്യത്തില്‍ നാശനഷ്ടങ്ങള്‍ കോടികള്‍ കഴിഞ്ഞിരുന്നു. വേനല്‍ മഴയ്ക്കുണ്ടായ നഷ്ടത്തെക്കാള്‍ വലുതായിരിക്കും കാലവര്ഷത്തിലുണ്ടാകുന്നതെന്നും അധികൃതര്‍ വിലയിരുത്തുന്നു. ആലപ്പുഴ, കോട്ടയം, തൃശൂര്‍ എന്നീ ജില്ലകള്‍ വെള്ളപ്പൊക്കത്തെ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടപ്പാക്കണം. കുട്ടനാടിലെയും തൃശൂരിലെ കോള്പാടങ്ങളുടെയും സംരക്ഷണവും ജില്ലാ അധികൃതര്‍ ജൂണ്‍, ആഗസ്റ്റ് മാസങ്ങളില്‍ ഉറപ്പു വരുത്തണം.
കൃഷിക്കാര്‍ക്ക് മണ്‍സൂണ്‍ മാസത്തിലെ കൃഷിയെക്കുറിച്ചും പ്രതിരോധ സംവിധാനങ്ങളെ കുറിച്ചും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കണം. സംസ്ഥാനത്തെ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളെയും ഏകോപിപ്പിച്ചു കൊണ്ടുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളത്.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: