Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കുഴല്‍കിണര്‍ മാഫിയകള്‍ ജില്ലയില്‍ തഴച്ചു വളരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2014, 08:48 pm IST
in Ernakulam

കൊച്ചി: ജല വകുപ്പിലെ ഉന്നതരുടെ പിന്‍തുണയോടെ അനധികൃതമായി വന്‍തോതില്‍ ഭൂഗര്‍ഭജലം ഊറ്റുന്നതായി സൂചന. നൂറു മുതല്‍ 400 അടിവരെ ഭൂമിതുരന്ന്‌ പൈപ്പുകള്‍ സ്ഥാപിച്ചാണ്‌ വെള്ളം എടുക്കുന്നത്‌. ഇതിനായി അത്യാധുനിക ഋഗുകളാണ്‌ ജില്ലയില്‍ പലയിടങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുന്നത്‌. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുഴല്‍കിണര്‍ ലോബികളാണ്‌ ഇതിനു പിന്നില്‍ എന്നാണ്‌ വിവരം. ഭൂഗര്‍ഭ ജലവകുപ്പിന്റെ അനുമതിവാങ്ങി സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മാത്രമെ കുഴല്‍കിണറുകള്‍ നിര്‍മിക്കാവു എന്നാണ്‌ ചട്ടം. കുഴല്‍കിണര്‍ സ്ഥാപിക്കുന്ന സ്ഥലം സന്ദര്‍ശിച്ച്‌ സര്‍വേ നടത്തുന്നതിന്‌ സംസ്ഥാന ഭൂഗര്‍ഭജലവകുപ്പിന്‌ പ്രത്യേകം ഫീസും നിശ്ചയിച്ചിട്ടുള്ളതാണ്‌. എന്നാല്‍ കുഴല്‍ കിണര്‍ സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള നിയമവ്യവസ്ഥകളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ്‌ ജലം ഊറ്റല്‍ വ്യാപകമാക്കുന്നത്‌.

ഇത്തരത്തില്‍ ശുദ്ധജലം കടത്തുന്ന ലോബികളുടെ ഏജന്‍സികള്‍ ജില്ലയില്‍ തഴച്ചു വളരുകയാണ്‌. വെള്ളം കിട്ടാത്ത സ്ഥലങ്ങളില്‍ കുഴല്‍ കിണര്‍ നിര്‍മ്മിക്കാന്‍ അനുമതിയില്ലെങ്കിലും സ്വകാര്യ ഏജന്‍സികള്‍ മണ്ണുതുരന്ന്‌ പൈപ്പുകള്‍ സ്ഥാപിച്ചും പാറഖനനം ചെയ്തും ഭൂഗര്‍ഭജലം ഊറ്റുകയാണ്‌ ചെയ്യുന്നത്‌. ആന്ധ്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും ഋഗുകള്‍ എത്തിച്ചാണ്‌ കുഴല്‍ കിണറുകള്‍ വ്യാപകമായി നിര്‍മ്മിക്കുന്നത്‌ എന്നാണ്‌ വിവരം. ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ച്‌ എയര്‍ കംപ്രസറുകള്‍ വഴിയാണ്‌ അന്യസംസ്ഥാന ഋഗുകള്‍ ഭൂമി തുരന്ന്‌ നീരുറവ ഊറ്റുന്നത്‌. ഇത്തരത്തില്‍ വന്‍തോതില്‍ വെള്ളം ഊറ്റുന്നത്‌ പ്രദേശത്തെ കുളങ്ങളിലെയും കിണറുകളിലെയും വെള്ളം പൂര്‍ണ്ണമായും വറ്റുന്നതിന്‌ ഇടവരുത്തും.

ഇപ്പോള്‍ തന്നെ എറണാകുളത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്‌. കുളങ്ങളും കിണറുകളും എല്ലാം വറ്റി വരണ്ടു. ഭൂഗര്‍ഭ ജലനിരപ്പ്‌ ഗണ്യമായി കുറയുന്നതായി ഭൂഗര്‍ഭജല വകുപ്പിന്റെ പഠനങ്ങളും പറയുന്നുണ്ട്‌. കേരളത്തില്‍ ശുദ്ധജലവിതരണം നടത്തുന്ന പലസ്ഥാപനങ്ങളും വ്യക്തികളും ഒരേ പറമ്പില്‍ തന്നെ ഒന്നിലേറെ കുഴല്‍കിണറുകള്‍ താഴ്തിയാണ്‌ ഈ അക്രമത്തിനു മുതിരുന്നത്‌. ഇത്തരത്തില്‍ വെള്ളം ഊറ്റുന്നതിന്‌ സംസ്ഥാനത്തെ പല പ്രമുഖ മിനറല്‍ വാട്ടര്‍ നിര്‍മ്മാണ കമ്പനികളും, കുടിവെള്ള വിതരണക്കാരുമാണ്‌ നേതൃത്വം നല്‍കുന്നത്‌ എന്നും സൂചനയുണ്ട്‌. ഈ പ്രശ്നത്തില്‍ അധികൃതര്‍ ഇടപെടാത്തതിലും ദുരൂഹത ഉള്ളതായ്‌ ആക്ഷേപമുയര്‍ന്നിട്ടുണ്ട്‌. കുഴല്‍ക്കിണര്‍ നിര്‍മിക്കാന്‍ ഉദേശിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും 15 ദിവസം മുന്‍പെങ്കിലും ജില്ലാ കലക്ടര്‍ തദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഭൂഗര്‍ഭ ജലവകുപ്പ്‌ ജില്ലാ ഓഫീസര്‍ എന്നിവര്‍ക്ക്‌ രേഖാമൂലം അപേക്ഷ നല്‍കണം എന്നാണ്‌ വ്യവസ്ത.

തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ നിര്‍മ്മിച്ച കുഴല്‍ കിണറുകളില്‍ വീണ്‌ ധാരാളം അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. കേരളത്തിലും യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ നിര്‍മ്മിക്കുന്ന ഇത്തരം കുഴല്‍ കിണറുകള്‍ അപകടങ്ങള്‍ വരുത്തിവക്കും എന്നും ജനങ്ങളില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്‌. കുഴല്‍ക്കിണര്‍ നിര്‍മിക്കുന്ന ഏജന്‍സിയുടെ പേരും വിലാസവും വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ നിര്‍മാണസ്ഥലത്ത്‌ സ്ഥാപിക്കണം. കിണറിനുചുറ്റും അരമീറ്റര്‍ നീളത്തിലും വീതിയിലും 60 സെന്റീമീറ്റര്‍ കനത്തിലും കോണ്‍ക്രീറ്റ്‌ പ്ലാറ്റ്ഫോം പണിയണം. കിണറിന്റെ മുകള്‍ഭാഗം ഉറപ്പുള്ള അടപ്പുകൊണ്ട്‌ മൂടണം എന്നൊക്കെ സുപ്രീകോടതി ഉത്തരവുണ്ടായിട്ടും ഇതൊന്നും പാലിക്കാതെയാണ്‌ കേരളത്തില്‍ കുഴല്‍ക്കിണര്‍ നിര്‍മാണം കൊഴുക്കുന്നത്‌ എന്നും പരാതി ഉയര്‍ന്നു കഴിഞ്ഞു. പലതും 400 അടിവരെ ആഴത്തില്‍ ഭൂമിതുരന്നാണ്‌ കുഴല്‍ കിണറുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്‌ എന്നത്‌ അപകടത്തിന്റെ തോത്‌ വര്‍ത്ഥിപ്പിക്കും എന്നും വിലയിരുത്തപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

India

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

പുതിയ വാര്‍ത്തകള്‍

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.