ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. വെള്ളിയാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് പരുക്കേറ്റു. ഈ മാസം ഇതു രണ്ടാം തവണയാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടാവുന്നത്.
പൂഞ്ചിലെ കര്സിയ ബെല്‍റ്റില്‍ പെട്രോളിംഗിനിടെയാണ് നാല്പേരടങ്ങുന്ന ഭീകര സംഘം നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നത് സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇരു കൂട്ടരും വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റ് രണ്ട് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
മെയ് മൂന്നിന് പൂഞ്ചിലെ സാവ്ജിയാന്‍ മേഖലയിലും നുഴഞ്ഞു കയറ്റ ശ്രമം നടന്നിരുന്നു. ഭീകരരെ സഹായിക്കാനായി പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് വെടിവെയ്പ് ഉണ്ടായതായി ഇന്ത്യന്‍ സൈന്യം ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: