ന്യൂദല്‍ഹി: മന്മോഹന് സിംഗിന്റെ ഭരണകാലയളവില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഗുജറാത്തിന് 285 പുരസ്കാരങ്ങള്‍ ലഭിച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു.
ഭരണനേട്ടങ്ങള്‍ക്കുള്ള പുരസ്കാരങ്ങളാണ് ഇവയില്‍ ഭൂരിപക്ഷവും. മാത്രമല്ല, 285 അവാര്‍ഡുകളില്‍ 82 എണ്ണവും പ്രധാനമന്ത്രി സമ്മാനിച്ചവയാണ്. 172 അവാര്‍ഡുകള്‍ ദേശീയ,അന്തര്‍ദേശീയ ഏജന്‍സികള്‍ നല്കിയവയാണ്. വിവിധ മേഖലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഇവ നല്‍കിയിരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലെ ശുചിത്വ,ജലവിതരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാനമന്ത്രിയുടെ പുരസ്കാരം, പാവപ്പെട്ടവരുടെ ഭവനപദ്ധതിക്കുള്ള അവാര്‍ഡ്, മാതൃശിശുമരണ നിരക്ക് നിയന്ത്രിച്ചതിനുള്ള അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങളെല്ലാം ഇക്കാലയളവില്‍ മോദിയുടെ ഗുജറാത്ത് സര്‍ക്കാരിന് ലഭിച്ചു.
2010-11ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്റെ പുരസ്കാരവും ഗൂജറാത്തിനാണ് കിട്ടിയത്. പൊതുജന സേവന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്കാരവും നരേന്ദ്രമോദിയെ തേടിയെത്തി. ഗുജറാത്ത് അര്‍ബന്‍ ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റാണ് ഏറ്റവുമധികം കേന്ദ്രസര്‍ക്കാര്‍ പുരസ്കാരങ്ങള്‍ നേടിയത്. ഗുജറാത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പ്, ഗുജറാത്ത് പൊലൂഷന്‍ കണ്ട്രോള് ബോര്‍ഡ്, ഗുജറാത്ത് ഇ ഗവേര്‍ണന്‍സ് വകുപ്പ് തുടങ്ങിയ വിഭാഗങ്ങളും നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കി. മന്മോഹന് സിംഗ് സര്‍ക്കാര്‍ നല്കിയ ഈ പുരസ്കാരങ്ങള്‍ ഗുജറാത്ത് സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ക്കുള്ള സമ്മാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: