രാജ്യത്തിന്റെ ശിരസ്സായി അറിയപ്പെടുന്ന ജമ്മു കാശ്മീരിലെ ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് . ആകെ ആറ് ലോക്സഭാ മണ്ഡലങ്ങളാണുള്ളതെങ്കിലും സുരക്ഷപ്രശ്നങ്ങളാല് അഞ്ചു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ഇവിടെ പൂര്‍ത്തിയാകുന്നത്. ഏപ്രില്‍ 10ന് ആയിരുന്നു ആദ്യപോളിംഗ്. അവസാന പോളിംഗ് നാളെ നടക്കും.
അടല്‍ജിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ജമ്മു കാശ്മീരിനോട് പുലര്‍ത്തിയ മാന്യതയുടെ ഓര്‍മ്മകള്‍ നിലനില്‍ക്കുന്ന സംസ്ഥാനത്ത് ഇത്തവണ ബിജെപിക്ക് ഗണ്യമായ നേട്ടംകൈവരിയ്ക്കാനാകുമെന്ന ഉറച്ചവിശ്വാസമാണുള്ളത്.
ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തില്‍ ജമ്മു കാശ്മീരില്‍ നടന്നുവരുന്ന ഭരണത്തിനെതിരെ ശക്തമായ ജനവികാരമാണുള്ളത്. കോണ്‍ഗ്രസ്-എന്‍.സി സഖ്യ സര്‍ക്കാര്‍ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് ജനങ്ങള്‍ അഭിപ്രായപ്പെടുന്നു.
നരേന്ദ്രമോദിയാണ് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. ജമ്മുവില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലെ ജനപങ്കാളിത്തം ജമ്മു കാശ്മീര്‍ ജനതയുടെ മനസ്സിലുണ്ടായ മാറ്റത്തിന്റെ തെളിവായി. ഒമര്‍ അബ്ദുള്ളയുടെ എട്ടുവര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തല്‍കൂടിയാണ് ലോക്സഭാ തെരഞ്ഞെടുപ്പെന്ന് പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി പറയുന്നു.
96ല്‍ ആദ്യമായി ഇവിടെ ഒരു സീറ്റ് നേടിയ ബിജെപി 98ലും 99ലും രണ്ടു സീറ്റുകള്‍ വീതം സ്വന്തമാക്കിയിരുന്നു. ഇത്തവണ ഈ നിലകൈവരിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. രണ്ട് കേന്ദ്രമന്ത്രിമാര്‍ മത്സരിക്കുന്ന പ്രദേശം കൂടിയാണ് ഇവിടം. അതുകൊണ്ടുതന്നെ ആറ് നിയോജകമണ്ഡലങ്ങളില്‍ ഇവര്‍ മത്സരിക്കുന്ന മണ്ഡലങ്ങളാണ് കൂടുതലും മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നത്. കോണ്‍ഗ്രസ്സ് നേതാവും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ഗുലാംനബി ആസാദ് മത്സരിക്കുന്ന ഉദ്ധംപൂരും, നാഷണല്‍ കോണ്‍ഫറന്‍സിന്റെ അദ്ധ്യക്ഷന്‍ കേന്ദ്ര മന്ത്രി ഫറൂക്ക് അബ്ദുള്ള മത്സരിക്കുന്ന ശ്രീനഗറും . പിഡിപിയുടെ അദ്ധ്യക്ഷ മെഹബൂബ മുഫ്തി മത്സരിക്കുന്ന അനന്തനാഗിലും ശ്രദ്ധേയ മത്സരമാണ് . ശ്രീനഗറില്‍ ഫറൂഖ് അബ്ദുള്ളയെ നേരിടുന്നത് ബിജെപിയിലെ ഫിയാസ് അഹമ്മദ് ഭട്ടും, പിഡിപിയിലെ താരിഖ് ഹമീദ് കാറയുമാണ്. എഎപിയും മത്സരരംഗത്തുണ്ട്. ഡോ. രാജാ മുസാഫര്‍ ഭട്ട് ആണ് അവരുടെ സ്ഥാനാര്‍ത്ഥി. സംസ്ഥാനത്തെ ഭരണവിരുദ്ധവികാരം കാര്യമായ നിലയില്‍ അലയടിക്കുന്ന മണ്ഡലമാണ് ശ്രീനഗര്‍. ഇതിനൊപ്പം വിമതരുടെ പ്രവര്‍ത്തനങ്ങളും ഇവിടെ സജീവമാണ്.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയയുടെ വിശ്വസ്തവൃന്ദത്തില്‍ ഉള്‍പ്പെടുന്ന ഗുലാംനബി ആസാദ് ഇതാദ്യമായാണ് സ്വന്തം സംസ്ഥാനത്ത് മത്സരിക്കുന്നത്. ഗുലാംനബി കന്നിയങ്കത്തിന് ഇറങ്ങിയിരിക്കുന്ന ഉദ്ധംപൂരില്‍ ശക്തമായ ത്രികോണ മത്സരമാണ് . പ്രമുഖ പ്രമേഹരോഗ വിദഗ്ധനും ബിജെപി ദേശീയ കൗണ്‍സില്‍ അംഗവുമായ ഡോ. ജിതേന്ദ്രസിംഗാണ് ബിജെപി സ്ഥാനാര്‍ത്ഥി. ജനങ്ങളുമായുള്ള ഡോ. ജിതേന്ദ്രസിംഗിന്റെ ബന്ധം അദ്ദേഹത്തിന് മണ്ഡലത്തില്‍ കൂടുതല്‍ സ്വീകാര്യത നല്കുന്നു. ആര്‍ഷിത് മാലിക് ആണ് പിഡിപി യുടെ സ്ഥാനാര്‍ത്ഥി. കഴിഞ്ഞ 30ന് ഇവിടുത്തെ പോളിംഗ് പൂര്‍ത്തിയായി. തകര്‍ന്നു കിടക്കുന്ന റോഡുകളും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതിയുമാണ് ഈ മണ്ഡലത്തില്‍ മുഖ്യമായും ചര്ച്ചചെയപ്പെട്ടത്. ബിജെപി മെച്ചപ്പെട്ട വിജയപ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാണ് ജമ്മു. കാശ്മീരി പണ്ഡിറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ഇവിടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജുഗല്‍ കിഷോര്‍ ശര്‍മ്മയാണ് മത്സരരംഗത്തുള്ളത്. സിറ്റിംഗ് എം.പി മദന്‍ലാല്‍ ശര്‍മ്മ, പിഡിപിയിലെ യശ്പാല്‍ ശര്‍മ്മ എന്നിവരാണ് എതിര് സ്ഥാനാര്‍ത്ഥികള്‍. പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി മത്സരിക്കുന്ന അനന്തനാഗില്‍ മുസ്താഖ് അഹമ്മദ് മാലിക് ആണ് ബിജെപി സ്ഥാനാര്‍ത്ഥി. ഡോ. മെഹ്ബൂബ് ബെഗ് ആണ് നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി. ഇന്ത്യയുടെ വടക്കേയറ്റമായ ലഡാക്കില്‍ ലഡാക് ഹില്‍ ഓട്ടോണോമസ് ഡെവലപ്മെന്റ്കൗണ്‍സില്‍ മുന്‍ ചീഫ് എക്സിക്യൂട്ടീവ് കൗണ്‍സിലറും പ്രമുഖ ബുദ്ധമത നേതാവുമായ തുപ്സ്താന്‍ ചവാങ്ങ് ആണ് ബിജെപി സ്ഥാനര്‍ത്ഥി. കോണ്‍ഗ്രസിലെ ടി. സാംഭെല്ലാണ് മുഖ്യ എതിരാളി. അനന്തനാഗില്‍ മുസ്താഖ് അഹമ്മദ് മാലിക്കും ബാരാമുള്ളയില്‍ ഗുലാം മുഹമ്മദ് മിറുമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍. തെരഞ്ഞെടുപ്പ് രംഗത്തെ മോദി തരംഗം ഇത്തവണ ജമ്മു കാശ്മീരിലും അയൊലികള്‍ സൃഷ്ടിക്കുമെന്നത് ഉറപ്പാണ്. രണ്ട് സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് ഇതിനകം തന്നെ എക്സിറ്റ്പോളുകള് പ്രവചിച്ചിട്ടുണ്ട്.
കെ.ഡി. ഹരികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: