കൊച്ചി: കൊച്ചി മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യവകുപ്പിന്റെ പരിശോധന ഇന്ന്. അണ്ടര്‍സെക്രട്ടറി ഉള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തുന്നത്.
കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് 2013 ഡിസംബര്‍ 17ന് ഉത്തരവിറക്കിയെങ്കിലും ആശുപത്രിയുടെ നടത്തിപ്പ് ഇപ്പോഴും കേപ്പിന് തന്നെയാണ്. മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ അഞ്ചംഗ സമിതി കേപ്പിന് നല്കിയ മൂന്നു പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നാണ് ഉദ്യോഗസ്ഥരെ സര്‍ക്കാരില്‍ ലയിപ്പിയ്ക്കാനുള്ള നടപടികള്‍ എത്രയും വേഗം പൂര്ത്തീകരിയ്ക്കുകയെന്നത്.
എന്‍ആര്‍ഐ ക്വാട്ടയില്‍ അഡ്മിഷന് വാങ്ങിയ കുട്ടികളില്‍ നിന്നും ഫീസ് കൃത്യമായി വാങ്ങുക, മാര്‍ച്ച് 31 വരെയുള്ള ശമ്പളം ഉള്‍പ്പെടെയുള്ള സാമ്പത്തിക ആവശ്യങ്ങള്‍ കേപ്പ് ഏറ്റെടുക്കുക ആ തുക ആരോഗ്യ വകുപ്പ് മടക്കി നല്‍കുക എന്നിവയായിരുന്നു മറ്റു നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ ഏപ്രില്‍, മെയ് മാസങ്ങളിലെ ശമ്പളവും കേപ്പ് തന്നെ നല്‍കണം എന്ന അവസ്ഥയാണ് .
മാര്‍ച്ച് വരെ നല്കിയ ശമ്പളത്തുക ആരോഗ്യവകുപ്പ് ഇതുവരെ മടക്കി നല്‍കിയിട്ടില്ല. ആരോഗ്യ വകുപ്പ് ഇന്ന് നടത്തുന്ന പരിശോധനയോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായേക്കും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഡോക്ടര്‍മാരുടെ യോഗ്യതകള്‍ മാത്രമാണ് പരിശോധിച്ചിരുന്നത്. എന്നാല്‍ ആരോഗ്യ വകുപ്പ് നടത്തുന്ന പരിശോധനയില്‍ എല്ലാ വിഭാഗങ്ങളിലും ജോലിചെയ്യുന്നവര്‍ ഉള്‍പ്പെടും.
പിഎസ്സിക്ക് കൃത്യമായ വിവരം നല്‍കുക എന്നതു കൂടിയാണ് പരിശോധനയുടെ ഉദ്ദേശ്യം എന്നാണ് വിവരം. ആദ്യ ഗവണ്മെന്റ് ഉത്തരവില്‍ കരാര്‍ ജോലിക്കാരെ ഒഴിവാക്കാനായിരുന്നു തീരുമാനം. എന്നാല്‍ പുതിയ ഉത്തരവിെന്റ അടിസ്ഥാനത്തില്‍ എല്ലാവരുടെയും യോഗ്യതകളും, ആകെ എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നു എന്ന വിവരവും രേഖപ്പെടുത്തണം എന്നാണ് നിര്‍ദ്ദേശം.
പല ഡിപ്പാര്‍ട്ടുമെന്റുകളിലും വര്‍ഷങ്ങളായി കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരുണ്ട്.
കെ.എം.കനകലാല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: