തിരുവനന്തപുരം : കസ്തൂരി രംഗന് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് വെരിഫി്ക്കേഷന് ജോലികള്‍ പൂര്‍ത്തിയാക്കി അപാകതകള്‍ പരിഹരിച്ച് പുതിയ ഭൂപടങ്ങള്‍ നല്‍കാനുള്ള നടപടി 46 വില്ലേജുകള്‍ പൂര്‍ത്തിയാക്കാത്തത് സംസ്ഥാനജൈവ വൈവിധ്യബോര്ഡിന് തലവേദനയാകുന്നു. സംസ്ഥാനത്തെ 123 വില്ലേജുകളിലെ സര്‍വ്വേ നമ്പര്‍ അടിസ്ഥാനപ്പെടുത്തി അപാകതകള്‍ പരിഹരിച്ച് ലഭിക്കേണ്ടിയിരുന്ന ഭൂപടങ്ങളില്‍ 77 എണ്ണം മാത്രമാണ് ജൈവവൈവിധ്യ ബോര്‍ഡിന് ലഭിച്ചത്. ഇതില്‍ 50 എണ്ണത്തിന്റെ സൂക്ഷ്മ പരിശോധന ബോര്‍ഡ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു എന്നാല്‍ മെയ് 6ന് ഭൂപടങ്ങളുടെ സൂക്ഷ്്മ പരിശോധന അവസാനിപ്പിച്ച് കേന്ദ്രസര്‍ക്കാരിന്റെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നതിനുവേണ്ട സാങ്കേതികള്‍ ജോലികള്‍ ആരംഭിക്കണമെന്നിരിക്കെ ഇതുവരെയും 46 വില്ലേജുകളുടെ ഭൂപടങ്ങള്‍ തിരികെ ലഭിക്കാത്തതാണ് ബോര്‍ഡിനെ പ്രതിസന്ധിയിലാക്കുന്നത്. മെയ് 16നകം കേന്ദ്രസര്‍ക്കാരിന്റെ വെബ്സൈറ്റില്‍ മുഴുവന്‍ ഭൂപടങ്ങളും പ്രസിദ്ധീകരിച്ചിരിക്കണം. മെയ് 10ന് എല്ലാ ഭൂപടങ്ങളും പ്രസിദ്ധീകരിക്കാനായിരുന്നു ജൈവവൈവിധ്യബോര്‍ഡ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ 46 വില്ലേജുകളുമായി ബന്ധപ്പെട്ട പഞ്ചായത്തുതല സമിതി ഭൂപടങ്ങള്‍ നല്കാത്തതുമൂലം നടപടികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കാനാകുമോ എന്ന ആശങ്കയിലാണ് ബോര്‍ഡ്. പത്തനംതിട്ടയിലെ ആറ് വില്ലേജുകളുടെയും തിരുവനന്തപുരത്തെ ഏഴ് വില്ലേജുകളുടെയും സൂക്ഷ്മ പരിശോധന ഇന്ന് ഉച്ചയ്ക്ക് 2.30ന് സര്‍വ്വേ ഓഫീസില്‍ നടക്കും. കോഴിക്കോട് ജില്ലയിലെ 9ഉം പാലക്കാട് ജില്ലയിലെ 14ഉം കണ്ണൂരിലെ 3 വില്ലേജുകളിലെയും പരിശോധന നാളെ നടക്കും. വയനാട് ജില്ലയിലെ 13 വില്ലേജുകളിലെയും മലപ്പുറത്തെ 10 വില്ലേജുകളിലെയും പരിശോധന മെയ് 5നും കൊല്ലത്തെ 8 വില്ലേജുകളിലെയും തൃശൂര്‍, എറണാകുളം ജില്ലകളിലെ ഒന്നുവീതം വില്ലേജുകളിലെയും പരിശോധന 6ന് നടക്കുമെന്നും ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. കെ.പി. ലാലാദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: