തിരുവനന്തപുരം: സംസ്ഥാനത്ത് 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്കുന്ന വിഷയത്തില്‍ ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗത്തിലും തീരുമാനമായില്ല. കോണ്‍ഗ്രസ് പലതവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമവായത്തിലെത്തിയിരുന്നില്ല. ഇന്നലെ യുഡിഎഫ് യോഗത്തില്‍ മദ്യനയം രണ്ടാമത്തെ അജണ്ടയായിരുന്നുവെങ്കിലും ചര്‍ച്ചക്കെടുത്തില്ല. മദ്യനയം സംബന്ധിച്ച് മെയ് 20ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ അന്തിമ തീരുമാനം എടുക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
20ന് യുഡിഎഫ് തീരുമാനമെടുത്ത് സര്‍ക്കാരിന് കൈമാറും. തീരുമാനം വൈകുന്നതിനു പിന്നില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്റെ നിലപാടുകളല്ലെന്നും തങ്കച്ചന് അവകാശപ്പെട്ടു. പ്രശ്നപരിഹാരം വൈകുമോയെന്ന ചോദ്യത്തിന് സംസ്ഥാനത്ത് മദ്യം ഇഷ്ടംപോലെ ലഭ്യമാണല്ലോ എന്നായിരുന്നു തങ്കച്ചന്റെ മറുപടി. മന്ത്രി കെ. ബാബു ഇന്നലെ ഉച്ചയ്ക്ക് കെപിസിസി പ്രസിഡന്റ് വി.എം. സുധീരനുമായി ചര്‍ച്ച നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുമായും വിഷയം ചര്‍ച്ചചെയ്യുമെന്ന് സുധീരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: