എരുമേലി: ക്ഷേത്രത്തിലെ വഴിപാട് സാമഗ്രികള്‍ മാത്രം വില്‍ക്കുന്നതിനായി ലേലം ചെയ്യാറുള്ള എരുമേലി ക്ഷേത്രത്തിലെ എണ്ണക്കടയുടെ ലേലം അനിശ്ചിതത്വത്തിലായതോടെ ദേവസ്വം ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടം. കഴിഞ്ഞവര്‍ഷം 9 ലക്ഷത്തിലധികം രൂപയ്ക്ക് ലേലം ചെയ്ത എണ്ണക്കടയുടെ പുതിയ ലേലം പത്തുലക്ഷത്തിലധികം രൂപയില്‍ ലേലം ചെയ്യാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതാണ് ലേല പ്രതിസന്ധിക്കും ലക്ഷങ്ങളുടെ നഷ്ടത്തിനും വഴിയൊരുക്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതാധികാരികളുടെ ആസൂത്രണമില്ലായ്മയും കെടുകാര്യസ്ഥതയും മൂലം ക്ഷേത്രത്തിലെ ജീവനക്കാരാണ് കടുത്ത ദുരിതത്തിലായിരിക്കുന്നത്.
ലേലത്തുക കുറച്ച് ലേലം ചെയ്യണമെന്ന കച്ചവടക്കാരുടെ ആവശ്യം പരിഗണിക്കാന്‍ പോലും ബന്ധപ്പെട്ടവര്‍ തയ്യാറായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ലേലം വിളിക്കാന്‍ പോലും തുക കുറയ്ക്കാന്‍ പറ്റില്ലെന്നും വേണമെങ്കില്‍ ബോര്‍ഡ് തീരുമാനിക്കുന്ന എണ്ണക്കട ലേലം പിടിക്കണമെന്ന നിലപാടിലും വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ കുറഞ്ഞതുകയ്ക്ക് ലേലം തുടങ്ങിയാല്‍ തന്നെ വന്‍തുകയ്ക്കാണ് ലേലം പോകുന്നത്. കഴിഞ്ഞവര്‍ഷവും ടെണ്ടര്‍ അയിരുന്നതിനാല്‍ ഒമ്പതുലക്ഷത്തിലധികം രൂപയ്ക്ക് ലേലം പോയിരുന്നു. കഴിഞ്ഞവര്‍ഷത്തെ ലേലത്തുകയുടെ പത്തുശതമാനം തുക വര്‍ദ്ധിപ്പിച്ചതാണ് പുതിയ പ്രതിസന്ധിയ്ക്ക് കാരണമായത്. ലേലം മുടങ്ങിയതോടെ വഴിപാട് സാമഗ്രികള്‍ വില്ക്കാന് ജീവനക്കാര്‍ രംഗത്തെത്തി.
പത്തുമാസം ദേവസ്വം ബോര്‍ഡിന്റെ നിലവിലുള്ള കെട്ടിടത്തിലും ശബരിമല സീസണില്‍ സമീപത്തായി താത്കാലിക കടയിലും പ്രവര്‍ത്തിക്കാനാണ് ലേലത്തില്‍ വ്യവസ്ഥയുള്ളത്. എണ്ണക്കട ലേലത്തിനെടുക്കുന്നവര്‍ ശബരിമല സീസണില്‍ വന്‍തുകയ്ക്ക് മറിച്ചു ലേലത്തിനു കൊടുക്കുന്നതാണ് ലേല പ്രതിസന്ധിക്കു കാരണമമെന്ന് അധികൃതരും പറയുന്നു. ലേലം മുടങ്ങിയതോടെ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങളും ക്ഷേത്രജീവനക്കാരുമാണ് ദുരിതത്തിലായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: