പാലാ: ജലനിധി പദ്ധതിയുടെ പണി പൂര്‍ത്തിയായിട്ടും വൈദ്യുതി ബോര്‍ഡ് അധികാരികളുടെ അനാസ്ഥ മൂലം ശുദ്ധജലം ലഭിക്കാതെ ജനങ്ങള്‍ വലയുന്നു. മുത്തോലി പഞ്ചായത്ത് പന്തത്തല ഒന്‍പതാം വാര്‍ഡിലെ 48 കുടുംബങ്ങളാണ് വൈദ്യുതി ബോര്‍ഡിന്റെ കനിവിനായി കാത്തുനില്‍ക്കുന്നത്.
ലോകബാങ്കും, പഞ്ചായത്തും ഗുണഭോക്താക്കളും ചേര്‍ന്ന് 18ലക്ഷം രൂപ പദ്ധതിയ്ക്കായി മുടക്കി കിണറും ടാങ്കും വീടുകളിലേക്കുള്ള പൈപ്പ്ലൈനും പൂര്‍ത്തീകരിച്ചിട്ട് രണ്ടുമാസമായി. വൈദ്യുതി ബോര്‍ഡിലേക്ക് അടയ്ക്കേണ്ട തുകയും പൂര്‍ണ്ണമായി അടച്ചിട്ടും കാത്തിരിപ്പ് അനന്തമായി നീളുകയാണ്.
വേനല്‍ കടുത്ത സാഹചര്യത്തില്‍ ദിവസേന വന്‍തുക മുടക്കി ലോറിയില്‍ വെള്ളമെത്തിച്ചാണ് പന്തത്തല മേഖലയിലെ ജനങ്ങള്‍ ഇപ്പോള്‍ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റുന്നത്. വൈദ്യുതി ലഭിക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ 25ന് പാലാ വൈദ്യുതി ഭവനു മുന്നില്‍ വീട്ടമ്മമാര്‍ ധര്‍ണ്ണ നടത്തുമെന്ന് ജലനിധി ഭാരവാഹികളായ സി.എസ്. ശശിധരന് നായര്‍, എ.വി. മാത്യു, എം.ജി. മണിലാല്‍, കെ.വി. വേണുഗോപാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: