പറവൂര്‍: ശ്രീപത്മനാഭസ്വാമി ക്ഷേത്രം പൊതുസ്വത്താണെന്ന് വരുത്തിത്തീര്‍ത്ത് സര്‍ക്കാര്‍ അധീനതയില്‍ കൊണ്ടുവരാനുള്ള ഗൂഢനീക്കം ഹിന്ദുസമൂഹം ഒറ്റക്കെട്ടായി എതിര്‍ക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി. ബാബു പറഞ്ഞു.
ഹിന്ദു ഐക്യവേദി എറണാകുളം ജില്ലാ കണ്വെന്ഷന് കോട്ടപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂര്‍ മഹാരാജാവ് തിരുവനന്തപുരം സിഎംഎസിനും എല്എംഎസിനും ദാനംകൊടുത്ത നാല്പത്തിയാറ് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് പറയുവാനുള്ള ധൈര്യം പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും ഉണ്ടോ എന്ന് ബാബു ചോദിച്ചു. ന്യൂനപക്ഷ സംഘടനകള്‍ വിലപേശല്‍ ശക്തിയായി മാറിയിരിക്കുന്നു. ഇവരുടെ സ്വാധീനത്തിലാണ് ഇടത്-വലതു മുന്നണികള്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ഹിന്ദുസമൂഹത്തിന്റെ വികാരം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് വി.എന്‍. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.പി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര ഏകോപനസമിതി സംസ്ഥാന കണ്‍വീനര്‍ എം.വി. അപ്പു, ക്യാപ്റ്റന്‍ സുന്ദര്‍, പ്രസന്നകുമാര്‍, ഇ.ജി. മനോജ്, കെ.പി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: