ന്യൂദല്‍ഹി: എന്ത് സാഹചര്യം വന്നാലും നരേന്ദ്ര മോദി തന്നെ എന്‍ഡിഎയുടെ പ്രധാനമന്ത്രിയെന്ന് ബിജെപി അധ്യക്ഷന്‍ രാജ് നാഥ് സിംഗ്. എന്‍ഡിഎക്ക് കേവല ഭൂരിപക്ഷം നേടാന്‍ കഴിയാതെ വന്നാല്‍ പുതിയ സഖ്യ കക്ഷികള്‍ മറ്റൊരു നേതാവിനെ നിര്‍ദേശിച്ചാലോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു രാജ് നാഥ് സിംഗ്. നിയമങ്ങള്‍ കൊണ്ടു മാത്രം രാജ്യം ഭരിക്കാനാകില്ല. ധാര്‍മികമായ അധികാരം കൂടി വേണം. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ അത്തരം ധാര്‍മിക അധികാരമുള്ള ആളായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീങ്ങള്‍ ധരിക്കാറുള്ള തൊപ്പി ധരിക്കാന്‍ മോദി വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദം അനാവശ്യമാണെന്നും രാജ് നാഥ് സിംഗ് പറഞ്ഞു. ഇത്തരം വിവാദങ്ങള്‍ക്കു പിന്നില്‍ ബിജെപിയുടെ എതിരാളികളാണെന്നും അവര്‍ രാജ്യത്ത് വര്‍ഗീയത വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും രാജ് നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു. ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് ഒരു പ്രത്യേക വിഭാഗത്തോട് പറയാന്‍ മടിച്ച മോദിയുടെ തീരുമാനം അംഗീകരിക്കാവുന്നതാണെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
രാജ്യത്തെ ഒരു ജനവിഭാഗത്തോടും ആര്‍ക്കും അങ്ങനെ പറയാനാകില്ലെന്നും ജനങ്ങള്‍ക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാനുള്ള അവകാശവും അവസരവുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലീങ്ങള്‍ക്ക് ബിജെപിയിലുള്ള പേടി ക്രമേണ മാറ്റിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 2002ലെ കലാപത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നു ഒരു തെറ്റും ഉണ്ടായിട്ടില്ലെന്നും അതിനാല്‍ മാപ്പു പറയേണ്ട ആവശ്യമില്ലെന്നും രാജ് നാഥ് സിംഗ് അറിയിച്ചു. കോണ്‍ഗ്രസ് ഭരണ കാലത്താണ് കൂടുതല്‍ കലാപങ്ങള്‍ ഉണ്ടായതെന്നും അതിനൊക്കെ കോണ്‍ഗ്രസ് മാപ്പു പറഞ്ഞിട്ടുണ്ടോയെന്നും രാജ് നാഥ് സിംഗ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: