Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യോഗവാസിഷ്ഠം: നിത്യപാരായണം 457-ാ‍ം ദിവസം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2014, 06:28 pm IST
in Samskriti

കൃതേനാനേന കാര്യേണ ന ശുഭം നാ ശുഭം സഖേ

പശ്യാമി തന്‍മഹാബുദ്ധേ യഥേച്ഛസി തഥാ കുരു

വസിഷ്ഠന്‍ തുടര്‍ന്നു: ഇങ്ങനെ പ്രച്ഛന്നവേഷത്തില്‍ കുംഭനായിക്കഴിഞ്ഞ ചൂഡാല ശിഖിധ്വജനോടു പറഞ്ഞു: കുറച്ചുകാലമായി ഞാന്‍ രാത്രിയില്‍ സ്ത്രീയായി അങ്ങയുടെ കൂടെ കഴിഞ്ഞുവന്നു. ഒരു സ്ത്രീയുടെ ധര്‍മം അനുഷ്ഠിക്കാന്‍ എനിക്കാഗ്രഹമുണ്ടായിരിക്കുന്നു. അതിനെന്നെ അങ്ങ്‌ അനുവദിക്കണം. ഉത്തമനായ ഒരു ഭര്‍ത്താവിന്റെ ഭാര്യാപദവിയാണെനിക്ക്‌ വേണ്ടത്‌. എനിക്കീ ത്രിലോകത്തിലും അങ്ങല്ലാതെ അടുപ്പമുള്ള മറ്റൊരാളില്ല. അതിനാല്‍ അങ്ങയെ വിവാഹം ചെയ്ത്‌ ദാമ്പത്യസുഖം അനുഭവിക്കണം എന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു. അത്‌ സ്വാഭാവികമാണ്‌, രണ്ടാള്‍ക്കും പ്രീതികരമാണ്‌ താനും. അതിലെന്താണ്‌ തെറ്റ്‌? നാം രണ്ടുപേരും ഇഷ്ടാനിഷ്ടങ്ങളെ പരിത്യജിച്ചവരാണല്ലോ. അതിനാല്‍ എന്താണ്‌ നമ്മില്‍ നൈസര്‍ഗികം എന്നുവച്ചാല്‍ അത്‌ തന്നെ നടക്കട്ടെ.

ശിഖിധ്വജന്‍ പറഞ്ഞു: ‘ഇതില്‍ നന്മയോ തിന്മയോ ഒന്നും ഞാന്‍ കാണുന്നില്ല. ജ്ഞാനിയായ അങ്ങ്‌ പറയുന്നതുപോലെ തന്നെയാകട്ടെ. മനസ്സ്‌ സമതയില്‍ അഭിരമിക്കുന്നതിനാല്‍ ഞാന്‍ എല്ലാടവും ആത്മാവിനെയാണ്‌ കാണുന്നത്‌. അതിനാല്‍ അങ്ങേക്കിഷ്ടമുള്ളതുപോലെ ആകാം.’

കുംഭന്‍ പറഞ്ഞു: ‘അങ്ങേക്ക്‌ സമ്മതമാണെങ്കില്‍ നമുക്ക്‌ ഇന്നുതന്നെ വിവാഹിതരാകാം. ഇന്ന്‌ പവിത്രതയുള്ള ഒരു ദിനമാണ്‌. ആകാശചാരികളായ ദേവഗന്ധര്‍വന്മാര്‍ നമ്മെ അനുഗ്രഹിക്കും.’

അവര്‍ വിവാഹത്തിനുള്ള സാധനസാമഗ്രികള്‍ അവിടെത്തന്നെയൊരുക്കി. രണ്ടാളും പരസ്പരം പുണ്യജലത്തില്‍ കുളിച്ചു. പിതൃക്കള്‍ക്കും ദേവന്മാര്‍ക്കുമുള്ള പൂജാദികള്‍ വിധിപ്രകാരം ചെയ്തു.

അപ്പോഴേക്കും സന്ധ്യയായി. കുംഭന്‍ സുന്ദരിയായ ഒരു യുവതിയായി മാറി. ‘അദ്ദേഹം’ രാജാവിനോട്‌ പറഞ്ഞു: ‘സുഹൃത്തേ ഞാനിപ്പോള്‍ ഒരു സ്ത്രീയാണ്‌. പേര്‌ മദനിക. അങ്ങയെ ഞാന്‍ പ്രണാമം ചെയ്യുന്നു. അങ്ങയുടെ സഹധര്‍മിണിയാണ്‌ ഞാന്‍.’

ശിഖിധ്വജന്‍ മദനികയെ പൂമാല്യം ചാര്‍ത്തി സ്വീകരിച്ചു. അവള്‍ക്ക്‌ രത്നഹാരങ്ങള്‍ നല്‍കി. അവളുടെ സൗന്ദര്യം വര്‍ണിച്ച്‌ രാജാവ്‌ പറഞ്ഞു: ദേവീ മദനികേ, നീ ലക്ഷ്മീദേവിയെപ്പോലെ ഐശ്വര്യവതിയാണ്‌. സൂര്യനും നിഴലും പോലെ; ലക്ഷ്മിയും നാരായണനും പോലെ; ശിവനും പാര്‍വതിയും പോലെ; എന്നെന്നും നമുക്ക്‌ ഒരുമിച്ചു കഴിയാന്‍ ഇടവരട്ടെ. നമുക്ക്‌ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകുമാറാകട്ടെ.’

ദമ്പതികള്‍ ചേര്‍ന്ന്‌ യഗാഗ്നിയൊരുക്കി, വിവാഹകര്‍മങ്ങള്‍ യഥാവിധി തന്നെ നടത്തി. വള്ളിച്ചെടികളാലും മൂല്യവത്തും അല്ലാത്തതുമായ കല്ലുകള്‍കൊണ്ടും വിവാഹമണ്ഡപം അലങ്കരിച്ചിരുന്നു. നാല്‌ മൂലയ്‌ക്കും നാളികേരം, പിന്നെ ഗംഗാജലം നിറച്ച മണ്‍കുടങ്ങള്‍ എന്നിവയാല്‍ അവിടം ഭംഗിയുള്ളതായി. മണ്ഡപത്തിനു നടുക്കായി യജ്ഞകുണ്ഡം. അവര്‍ അഗ്നിയെ പ്രദക്ഷിണം വച്ചു. വേദമന്ത്രങ്ങള്‍ ചൊല്ലി. രാജാവ്‌ പ്രേമപൂര്‍വ്വം മദനികയുടെ കൈപിടിച്ചു. ലാജാ ഹോമത്തിന്റെ ഭാഗമായി അവര്‍ അഗ്നിക്ക്‌ മൂന്നു വലത്തുവച്ചു. അവസാനം അവര്‍ കാട്ടിലെ ആ ഗുഹയില്‍ തീര്‍ത്ത മണിയറയിലേക്ക്‌ പ്രവേശിച്ചു.

ചന്ദ്രന്റെ ശീതളപ്രഭ അവിടം സ്വര്‍ഗമാക്കി. സുഗന്ധവാഹികളായ പൂക്കളാല്‍ മണിയറ അലങ്കരിച്ചിരുന്നു. ശയ്യാതലത്തില്‍ കയറി അവര്‍ സംഭോഗസുഖത്തില്‍ രമിച്ചു.

വ്യാഖ്യാനം: സ്വാമി വെങ്കിടേശാനന്ദ

വിവ: ഡോ. എ.പി.സുകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം മുറികള്‍ വാടകയ്‌ക്ക് നല്‍കുന്നത് ഡ്രൈവര്‍; അന്വേഷിക്കാന്‍ കോടതി നിര്‍ദേശം

Kerala

ലോ അക്കാദമി ഭൂമി വിവാദം: കൈയേറ്റം സ്ഥിരീകരിച്ച് റവന്യൂ വകുപ്പ്, തിട്ടപ്പെടുത്താന്‍ സര്‍വേയറെ നിയോഗിക്കും

Kerala

പത്തനംതിട്ട പോക്സോകേസ് പ്രണയനൈരാശ്യം കാരണം, മുഴുവൻ 13കാരിയുടെ കെട്ടുകഥ

Kerala

സോഷ്യൽ മീഡിയലൈവിലൂടെ ലഹരി മരുന്ന് ഉപയോഗം! വ്ലോഗർ അബ്ദുൽ ഹക്കീം യുഎഇ പോലീസിന്റെ പിടിയിൽ

India

അന്തർ സംസ്ഥാന പെൺവാണിഭ സംഘം പിടിയിൽ; പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ രക്ഷപ്പെടുത്തി, ഡ്രോണുകൾ ഉപയോഗിച്ച് റെയ്ഡ്

പുതിയ വാര്‍ത്തകള്‍

13 കാരിയുടെ പോക്സോ കേസിൽ വൻ വഴിത്തിരിവ്: പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് വൈദ്യപരിശോധനാ ഫലം

ചരിത്ര നേട്ടവുമായി കേരള സര്‍വകലാശാല: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഒറ്റ ദിവസത്തില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ്

ബാലഗോകുലം ദക്ഷിണ കേരളം വാര്‍ഷിക സമ്മേളനം മാവേലിക്കര ഉമ്പര്‍നാട് നിരസിംഹ കുശ്മാണ്ഡ സിദ്ധാശ്രമത്തിലെ സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യുന്നു. ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ആര്‍. പ്രസന്നകുമാര്‍, സിദ്ധി ഉണ്ണി, ബി.എസ്. ബിജു എന്നിവര്‍ സമീപം

ഭാരതത്തിന്റെ ധര്‍മവ്യവസ്ഥ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം: സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി

സ്വാമി വിവേകാനന്ദന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ആര്‍എസ്എസ്: ഡോ. വന്നിയരാജന്‍

പിഎസ്‌സി ക്രമക്കേട്: ആഭ്യന്തര അന്വേഷണം അട്ടിമറിച്ചു

വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് തട്ടിപ്പ്; ജാഗ്രത വേണമെന്ന് പോലീസ്

സംന്യാസിമാരും കാവിവസ്ത്രവും

മുതിര്‍ന്ന സിപിഎം നേതാക്കളായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം. വര്‍ഗീസ് തുടങ്ങിയവര്‍ ഇന്നലെ എറണാകുളത്ത് പിഎംഎല്‍എ കോടതിയില്‍ ഹാജരാകാനെത്തിയപ്പോള്‍

300 കോടിയുടെ കരുവന്നൂര്‍ തട്ടിപ്പ്; കോടതി കയറി സിപിഎം നേതാക്കള്‍, ഇനി വിചാരണ തൃശൂര്‍ ജില്ലാ സെക്രട്ടറി 21ന് ഹാജരാകണം

ദക്ഷിണ ഭാരതത്തില്‍ ആദ്യം; ഇനി റേഷനരിയും എടിഎം വഴി

എല്‍ നിനോ പ്രതിഭാസം: വെല്ലുവിളിയും ജലസംരക്ഷണത്തിന്റെ അനിവാര്യതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.