ആലുവ: പഞ്ചായത്ത് അധികൃതരുടെയും ജനപ്രതിനിധികളുടെയും അലംഭാവം കാരണം അമ്പാട്ടുകാവ് തുരങ്കപ്പാതയുടെ നടപടി അവതാളത്തിലായി. റെയില്വേതുരങ്കപ്പാത നിര്‍മിക്കുന്നതിന് ചൂര്‍ണിക്കര പഞ്ചായത്ത് റെയില്‍വേ ബോര്‍ഡിലേക്ക് അടച്ച 78 ലക്ഷം രൂപ നാല് വര്‍ഷമായി മരവിച്ചു കിടക്കുകയാണ്. 1.26 കോടി രൂപ എസ്റ്റിമേറ്റ് തുകയില്‍ ബാക്കി അടക്കാന്‍ പഞ്ചായത്ത് നടപടി എടുക്കാത്തതിനെത്തുടര്‍ന്ന് പദ്ധതി അവതാളത്തിലായത്.
പദ്ധതിക്കാവശ്യമായ മുഴുവന്‍ തുകയും അടയ്ക്കുന്ന കാര്യത്തില്‍ പഞ്ചായത്ത് വരുത്തിയ വീഴ്ചയെത്തുടര്‍ന്നാണ് നിര്‍മാണം ആരംഭിക്കാത്തതിന് കാരണം. പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കേണ്ട പണമാണ് വര്‍ഷങ്ങളായി റെയില്‍വേയുടെ കൈവശമിരിക്കുന്നത്. കൊച്ചി മെട്രോയുടെ ചെലവില്‍ അമ്പാട്ടുകാവില്‍ മെട്രോയാര്ഡിലേക്ക് തുരങ്കപ്പാത നിര്‍മിക്കുമെന്ന പ്രതീക്ഷയിലാണ് പഞ്ചായത്ത് ബാക്കി പണം കണ്ടെത്തി നല്കാന് മടിക്കുന്നത്. ഇതേത്തുടര്‍ന്ന് ഏറെ നാളായി പഞ്ചായത്ത് അധികൃതരും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച നാട്ടുകാരുമെല്ലാം തുരങ്കപ്പാത മറന്ന മട്ടാണ്. ഏറെനാളായി പഞ്ചായത്തിന്റെ കിഴക്കന്‍ പ്രദശങ്ങളായ അമ്പാട്ടുകാവ്, കുന്നത്തേരി, മനയ്ക്കപ്പടി എന്നിവിടങ്ങളിലെ ജനങ്ങള്‍ തുരങ്കപ്പാത വേണമെന്ന ആവശ്യം ഉയര്‍ത്തിയത് ആദ്യം ഒരു കോടി 66 ലക്ഷം രൂപയാണ് കണക്കാക്കിയത്. നിര്‍മിച്ചുകൊണ്ട് വന്ന് ഉറപ്പിക്കുന്ന രീതിയായിരുന്നു ആദ്യം നിശ്ചയിച്ചത്.
വിദഗ്ദ്ധ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പിന്നീട് അത് മാറ്റി പഴയരീതിയക്കി. അപ്പോഴാണ് രണ്ട്കോടിയായി ഉയര്‍ന്നത്. ഇനി പദ്ധതി നടപ്പാക്കണമെങ്കില്‍ രണ്ട് കോടി രൂപയെങ്കിലും ചെലവാകുമെന്നാണ് നിര്‍മാണരംഗത്തെ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: