കൊച്ചി: ജില്ലയിലെ 22.92 ലക്ഷം പേര് ഇന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കും. ഇതില്‍ 1134523 പേര് പുരുഷന്മാരും 1158127 പേര് സ്ത്രീകളുമാണ്. ജില്ലയില്‍ മൊത്തം 2027 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പോളിംഗ് ഉദ്യോഗസ്ഥരായി പ്രിസൈഡിംഗ് ഓഫീസര്‍, ഒന്ന്, രണ്ട്, മൂന്ന് പോളിംഗ് ഓഫീസര്‍മാരുള്‍പ്പെടെ 10379 പേരെയാണ് നിയമിച്ചിരിക്കുന്നത്.
പോസ്റ്റ് 2006 മോഡല്‍ ഇസിഐഎല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ 2335 എണ്ണമാണ് സജ്ജമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് വേണ്ടി 707 വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഇതില്‍ 150 എണ്ണം സര്‍ക്കാര്‍ വാഹനങ്ങളാണ്. തെരഞ്ഞെടുപ്പ് നിരീക്ഷിക്കുന്നതിനായി എല്ലാ മണ്ഡലങ്ങളിലുമായി 161 നിരീക്ഷകരെയാണ് ജില്ലയില്‍ നിയമിച്ചിട്ടുള്ളത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ അതത് കേന്ദ്രങ്ങളില്‍ ഇവര്‍ നിരീക്ഷണത്തിലുണ്ടാകും.
എല്ലാ പ്രധാന കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ഇന്ന്് ഹെല്‍പ്പ് ഡസ്കുകള്‍ പ്രവര്‍ത്തിക്കും. ഇവിടങ്ങളില്‍ ചികിത്സ സംവിധാനവും മറ്റു ക്ഷേമപ്രവര്ത്തനങ്ങള്ക്കുമായുളള സംഘം ഇടവിട്ട നേരങ്ങളില്‍ പരിശോധിക്കും. സഹായം ആവശ്യമുളളവര്‍ക്കായി സേവനസന്നദ്ധനായി എന്‍എന്‍എസ്, എന്‍സിസി പ്രവര്‍ത്തകര്‍ ഉണ്ടാകും.
മട്ടാഞ്ചേരി സബ്ഡിവിഷനിലെ 22 പോളിങ് ബൂത്തുകളും എറണാകുളത്തെ അഞ്ചു ബൂത്തുകളും തൃക്കാക്കരയിലെ നാലു ബൂത്തുകളും ഉള്‍പ്പെടെ ജില്ലയില്‍ 31 ബൂത്തുകളാണ് ഗുരുതര പട്ടികയില്‍ ഉള്ളത്. എത്തിപ്പെടാന്‍ ദുര്‍ഘടമായ രണ്ടു ബൂത്തുകള്‍ മണ്ഡലത്തിലുണ്ട്. രാഷ്ട്രീയ, സാമൂഹിക കാരണങ്ങളാല്‍ മുന്‍ തെരഞ്ഞെടുപ്പുകളില്‍ പ്രശ്നങ്ങളുണ്ടായ ബൂത്തുകളാണ് പ്രശ്നബാധിതമായി കണക്കാക്കുന്നത്. ഇത്തരം ബൂത്തുകള്‍ പ്രത്യേകനീരീക്ഷണത്തിലായിരിക്കും.
നഗരത്തിലെ ക്രമസാമധാനപാലത്തിനായി 1700 പൊലീസ് ഉദോഗസ്ഥരെയും ഗ്രാമപ്രദേശങ്ങളില്‍ 2500 പൊലീസുകാരെയും നിയമിച്ചിട്ടുണ്ട്. ഗ്രാമപ്രദേശങ്ങളില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ള രണ്ട് കമ്പനി പ്രത്യേകസേനയെയും വിന്യസിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: