വാഴപ്പള്ളി: ഭക്ത സഹസ്ര ങ്ങളെ സാക്ഷിയാക്കി വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തില്‍ ദേശവിളക്ക് തെളിഞ്ഞു. ഒരു ഗ്രാമം മുഴുവന്‍ ഹൃദയശ്രീലകത്ത് തങ്ങള്‍ പ്രതിഷ്ഠിച്ച കരുണാമയന്‍ മുന്നില്‍ ദീപം തെളിച്ച് പഞ്ചാക്ഷരീമന്ത്രങ്ങളുമുരുവിട്ട് നിന്നു. ചതയനാളില്‍ കൊടിയേറി മീനമാസത്തിലെ തിരുവാതിരയ്ക്ക് ആറാട്ടോടെയാണ് വാഴപ്പള്ളിത്തേവരുടെ ഉത്സവം സമാപിക്കുന്നത്. എട്ടാം ഉത്സവനാളിലെ വലിയവിളക്കാണ് മഹാദേവന്റെ ഭക്തര്‍ ”ദേശവിളക്കായി ആഘോഷിച്ചത്. കാഴ്ച്ചശ്രീബലി, സേവ, എന്നിവയ്ക്കുശേഷം അകത്തെഴുന്നള്ളുന്ന മഹാദേവര്‍ അത്താഴപൂജ, അത്താഴശ്രീബലി, പരിവാരങ്ങള്‍ക്കും ഭൂതഗണങ്ങള്‍ക്കും ശ്രീഭൂതബലി എന്നിവ നടത്തി ആനന്ദചിത്തനായി ശ്രീപാര്‍വ്വതിയോടും,മഹാഗണപതിയോടുമൊപ്പം വലിയവിളക്കിന് എഴുന്നള്ളിയ മംഗളമുഹൂര്ത്തത്തിലാണ് കരനാഥന്റെ തിരുമുറ്റത്ത് ദേശവിളക്ക് തെളിഞ്ഞത്.
കരനാഥന് മുന്നില്‍ മനമുരുകി പ്രാര്‍ത്ഥനയോടെ ദീപം തെളിക്കാന്‍ രാജ്യാന്തരങ്ങള്‍ കടന്നാണ് ഭക്തര്‍ എത്തിയത്. ഒരോ കുടുംബത്തില്‍ നിന്നും ഓരോ നിലവിളക്ക് ക്ഷേത്രസന്നിധിയിലെത്തിച്ചാണ് ഗ്രാമം ദേശവിളക്കില്‍ പങ്കാളിയായത്.ദേശവിളക്കിന് ശേഷം ഭക്ഷണവും ഉണ്ടായിരുന്നു.
പള്ളിവേട്ടദിവസമായ ഇന്ന് രാവിലെ 10 ന് തൃക്കൊടിത്താനം ഗോപാലകൃഷ്ണന്റെ ഓട്ടന്തുള്ളല്.12 ന് ഉത്സവബലിദര്‍ശനം.വൈകിട്ട് 3 ന് തേങ്ങയേറ് വഴിപാട്. 4.30 ന് വലിയശീവേലി. പഞ്ചാരിമേളം. 7 ന് സേവ. രാത്രി 10.30 ന് ചലച്ചിത്രപിന്നണിഗായകന്‍ സുധീപ്കുമാര്‍ നയിക്കുന്ന ഗാനമേള. ഒന്നിന് പള്ളിവേട്ട.
ആറാട്ടുദിവസമായ നാളെ രാവിലെ 9 ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളം. 12.15 ന് കൊടിയിറക്ക്. 12.30 ന് കൊടിയേറ്റ് സദ്യ. വൈകിട്ട് 6.30 ന് ആറാട്ടുപുറപ്പാട് 6.30 ന് സംഗീതസദസ്സ്. രാത്രി 9 ന് ചലച്ചിത്രതാരം ശോഭനയും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം. 6 ന് മോര്‍കുളങ്ങര ശ്രീഭഗവതിക്ഷേത്രത്തില്‍ ആറാട്ട് തിരിച്ചെഴുന്നള്ളത്ത്. 11 ന് കുറത്തിയാട്ടം. 12 ന് പള്ളിവേട്ട ആല്‍ച്ചുവട്ടില്‍ ആറാട്ട്ഘോഷയാത്രയ്ക്ക് സ്വീകരണം. തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: