കൊച്ചി: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് കേന്ദ്ര പ്രതിരോധമന്ത്രി ഇ.കെ. ആന്റണിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും, എറണാകുളത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു. 2013 മെയ് 19 മുതല്‍ ദല്‍ഹി കേന്ദ്രീകരിച്ച് അദ്ദേഹവും സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ ഫലമായാണ് അട്ടിമറിയുണ്ടായതെന്നും രാധാകൃഷ്ണന് കുറ്റപ്പെടുത്തി. സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിട്ടും വളരെ പെട്ടെന്ന് തന്നെ അതില്‍ നിന്ന് പിന്മാറുന്ന തരത്തിലുള്ള നീക്കമുണ്ടായത് ഇ.കെ. ആന്റണിയും സിപിഎം അഖിലേന്ത്യ നേതൃത്വവും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഫലമാണെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ ആരോപിച്ചു.
ഇടതുപക്ഷമടക്കമുള്ള മതേതര ശക്തികള്‍ കോണ്‍ഗ്രസിനെ പിന്തുണക്കണമെന്ന് ഇ.കെ. ആന്റണിയും ബിജെപിക്കെതിരേ മതേതര ശക്തികളുടെ കൂട്ടായ്മ വേണമെന്ന് പ്രകാശ് കാരാട്ടും അടുത്തടുത്ത ദിവസങ്ങളില്‍ പറഞ്ഞത് ഇതുമൂലമാണെന്നും എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു. സോണിയാഗാന്ധിക്ക് വേണ്ടപ്പെട്ട സ്ഥാനാര്‍ത്ഥികളായ ശശി തരൂരിനും, കെ.വി. തോമസിനും എതിരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ ഇടതു പക്ഷം നിര്‍ത്തിയത് ഈ ധാരണയുള്ളത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന് വധത്തിലെ ഗൂഡാലോചന പുറത്ത് വന്നാല്‍ അത് സിപിഎമ്മിലെ ഉന്നത നേതാക്കളിലേക്ക് നീളുമെന്നുറപ്പുള്ളത് കൊണ്ടാണ് സിപിഎം നേതൃത്വം ഇത്തരമൊരു ധാരണക്ക് വഴങ്ങിയത്. ഇത് ഇ.കെ. ആന്റണി നിഷേധിക്കുകയാണെങ്കില്‍ മെയ് 19 ന് ശേഷം ആന്റണിയും സിപിഎം നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയുടെ വിശദ വിവരങ്ങള്‍ പുറത്ത് വിടാന്‍ താന്‍ തെയ്യാറാണെന്നും എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: