ശ്ലോകം:71
മുരളീഗാനമാധുര്യമത്തഗോപീജനാവൃതഃ
രാധാമാനസതോഷകഃ സര്വസന്തോഷദായകഃ
302. മുരളീഗാനമാധുര്യമത്തഗോപീജനാവൃതഃ – മുരളീഗാനത്തിന്റെ മാധുര്യംകൊണ്ട് മദിച്ച ഗോപീജനങ്ങളാല് ചുറ്റപ്പെട്ടവന്‍.
ഭഗവാന്റെ മുരളീഗാനം ഗോപസ്ത്രീകളെ എങ്ങനെയൊക്കെ മദിപ്പിച്ചുവെന്ന് നാരായണീയം പലതരത്തില്‍ വര്‍ണിക്കുന്നുണ്ട്. “ഉദിതമായ സമ്മൂര്ച്ഛനങ്ങളോടുകൂടിയ സ്വരമണ്ഡലങ്ങളാല് ലോകത്തെയാകെ ആനന്ദമൂര്ച്ഛയിലാഴ്ത്തുന്ന വേണുനാദം കേട്ട് ഗോപിമാര്‍ ചിത്തവിമോഹത്തെ പ്രാപിച്ചു. മക്കളിലും ഭര്‍ത്താവിലും ആസക്തരായിരുന്നുവെങ്കിലും വേണുനാദം കേട്ടുമോഹിതരായ അവര്‍ വീടും കുടുംബവും മറന്ന് കാട്ടില്‍ ഒത്തുകൂടി. അതിനുള്ള തിടുക്കത്തില്‍ ആഭരണങ്ങള്‍ അണിഞ്ഞും വേണ്ടതരത്തി ല്‍ അണിയാതെയും കൈയില്‍ കിട്ടിയ വസ്ത്രങ്ങളും ഭൂഷണങ്ങളും ശരീരത്തില്‍ എവിടെയെങ്കിലുമൊക്കെ എടുത്തുവച്ചുകൊണ്ട് അവര്‍ ഓടിയെത്തി. കൂട്ടത്തില്‍ മാറുമറയ് ക്കാന്‍ മറന്നവരും ഉണ്ടായിരുന്നു. (നാരായണീയം 65-ാം ദശകം)
ഗോപികമാര്ക്കുണ്ടായ ആത്മവിസ്മൃതിയുടെ പരകാഷ്ഠ
“വേണുനാദകൃതതാനദാനകളഗാനരാഗഗതിയോജനാ-
ലോഭനീയമൃദുപാദപാതകൃതതാളമേളനമനോഹരം
പാണിസംക്വണിതകങ്കണം ച മുഹുരംസലംബിതകരാംബുജം
ശ്രോണിബിംബചലദംബരം ഭജത രാസകേളി രസാഡംബരം.” എന്ന ശ്ലോകത്തില്‍ കാണാം (നാരായണീയം 69-ാം ദശകത്തിലെ നാലം ശ്ലോകവും വ്യാഖ്യാനവും വായിക്കുക.)
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: