എരുമേലി: കോടിക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയുടെ വികസന സാദ്ധ്യതകളെ അട്ടിമറിച്ച് ചിലര്‍ ആറന്മുള വിമാനത്താവളത്തിനായ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ബിജെപി പത്തനംതിട്ട പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി എം.ടി. രമേശ് പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ ഭാഗമായി എരുമേലിയിലെത്തിയ രമേശ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ആറന്മുളക്കാര്ക്ക് വേണ്ടാത്ത, ആറന്മുളയുടെ സംസ്കാരത്തെയും പൈതൃകത്തെയും കൃഷിയിടങ്ങളെയും നശിപ്പിക്കുന്ന വിമാനത്താവളം അടിച്ചേല്‍പ്പിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭാരതമെമ്പാടുമുള്ള കോണ്‍ഗ്രസ് അഴിമതിഭരണത്തിനെതിരെയുള്ള ജനവികാരമാണ് ഇനി ഉണ്ടാകാന്‍ പോകുന്നത്. കോണ്‍ഗ്രസ് തോല്‍ക്കണമെന്നാണ് ഗ്രാമീണ മേഖലയിലെ ജനങ്ങള്‍പോലും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനംതിട്ടക്കാര് വേണ്ടെന്നുവച്ച എംപിയെ കോണ്‍ഗ്രസ് ഉന്നത നേതൃത്വം വീണ്ടും മത്സരിക്കാന്‍ കൊണ്ടുവന്നതും കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇപ്പോഴും ജീവിക്കുന്ന കോണ്‍ഗ്രസ് ചരിത്രത്തില്‍ ഇപ്പോഴും ജീവിക്കുന്ന കോണ്‍ഗ്രസുകാരനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയതും ബിജെപിക്കെതിരെയുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 5 വര്‍ഷമായി എംപിക്കെതിരെയുള്ള ജനവികാരം സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ ഉയര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിനു തീര്‍ത്ഥാടകരെത്തുന്ന എരുമേലിയിലെ വികസനങ്ങള്‍ക്കായി യാതൊരു വിധ വികസന പാക്കേജുകളുമില്ല. എന്‍ഡിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ശബരിമല മാസ്റ്റര്‍ പ്ലാന്‍, പമ്പാ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാനോ തീര്‍ത്ഥാടന ഉപകേന്ദ്രമായി എരുമേലിയെ മാറ്റുന്നതിനോ ഇവര്‍ക്കായില്ല. ശബരിമല തീര്‍ത്ഥാടനകേന്ദ്രത്തെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനോ ആരോഗ്യം, കുടിവെള്ളം, വിദ്യാഭ്യാസം, ജലസ്രോതസുകളുടെ സംരക്ഷണം, നല്ല റോഡുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കാനും കഴിയാതെ എരുമേലിയുടെ വികസനകാര്യത്തില്‍ ശത്രുതാമനോഭാരമാണ് കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ലഭിക്കാവുന്ന ഫണ്ടുകള്‍ വാങ്ങി എരുമേലിയ്ക്കായി ചെലവഴിക്കാന്‍ ശ്രമിച്ചതുമില്ല. ചില സ്ഥാപിത താത്പര്യക്കാര്‍ക്കുവേണ്ടി ശബരി റെയില്‍ പദ്ധതി അട്ടിമറിക്കാനാണ് ശ്രമിച്ചത്. പാര്‍ലമെന്റില്‍ ശബരി റെയില്‍ പദ്ധതിയെക്കുറിച്ച് ഒരക്ഷരം പോലും പറയാന്‍ തയ്യാറാകാതിരുന്ന എംപി കുറ്റകരമായ അലംഭാവമാണ് കാട്ടിയത്.
പത്തനംതിട്ട മണ്ഡലത്തില്‍ ഇരുമുന്നണികള്‍ക്കൊപ്പം നേരിട്ടുള്ള പോരാട്ടമാണ് ബിജെപി നേരിടുന്നത്. കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയുള്ള ജനവികാരം ബിജെപിക്ക് അനുകൂലമായി വോട്ടായി മാറുമെന്ന് എം.ടി. രമേശ് പറഞ്ഞു. എരുമേലിയിലെത്തിയ സ്ഥാനാര്‍ത്ഥി രമേശ് വലിയമ്പലം എഒ കെ.അബു, എസ്എന്‍ഡിപി എരുമേലി ശാഖാ പ്രസിഡന്റ് ബിജി കല്യാണി, എന്‍എസ്എസ് കരയോഗം പ്രസിഡന്റ് ടി. അശോക് കുമാര്‍, മുസ്ലീം ജമാ അത്ത് സെക്രട്ടറി പി.എ. ഇര്‍ഷാദ് എന്നിവരെ ഓഫീസുകളിലെത്തി സന്ദര്‍ശിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍. ഹരി, പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്റ്വി.സി. അജികുമാര്‍, എരുമേലി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.ആര്.സോജി, രാഷ്ട്രീയ സ്വയംസേവക സംഘം താലൂക്ക് കാര്യവാഹ് വി.ആര്. രതീഷ്, ഹിന്ദു ഐക്യവേദി താലൂക്ക് ജനറല്‍ സെക്രട്ടറി എസ്. മനോജ്, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി.പി.വേണുഗോപാല്‍, ബിഎംഎസ് മുണ്ടക്കയം മേഖലാ സെക്രട്ടറി എന്‍.ആര്. വേലുക്കുട്ടി, നൂറുകണക്കിന് പ്രവര്‍ത്തകരും എം.ടി. രമേശിന് സ്വീകരണം നല്കുന്നതിനായുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: