ആദ്ധ്യാത്മികത്തില്‍ വന്നിട്ട് തിരിയെ ലൗകികത്തിലേക്ക് പോയാല്‍ ബാഹ്യമായും ആന്തരികമായും കഷ്ടതയനുഭവിക്കേണ്ടിവരും. ആദ്ധ്യാത്മികമായി ചിന്തിച്ച മനസ്സിന് ലൗകികതയില്‍ ആനന്ദം കണ്ടെത്തുവാന്‍ കഴിയില്ല. അസ്വസ്ഥത മാത്രമായിരിക്കും ഫലം. സാധനയുടെ ഫലമായി ശരീരത്തിന് ചുറ്റുമുണ്ടായ സൂക്ഷ്മവലയം ലൗകികഭോഗങ്ങളാസ്വദിക്കാന് തടസ്സമായിത്തീരും. സാധകന്റെ ഇഷ്ടമൂര്‍ത്തിയും പരിവാരങ്ങളും, കാരുണ്യംകൊണ്ട് ലൗകികജീവിതത്തില്‍ ഇരട്ടി കഷ്ടപ്പാടും ദുഃഖങ്ങളും ഉണ്ടാക്കിവയ്കുകം. അങ്ങനെയെങ്കിലും അവന് തിരിച്ചുവരട്ടെ എന്നാണ്. ശരിക്കും പറഞ്ഞാല്‍ ആ കഷ്ടപ്പാടുകള്‍ ഈശ്വരകോപമല്ല. അനുഗ്രഹമാണ്. സ്വത്തും സുഖവും നല്‍കുന്തോറും അവന് അഹങ്കാരം കൂടും. തെറ്റുകള്‍ ചെയ്യും, പിന്നെയും പിന്നെയും ജനിക്കേണ്ടിവരും. ഇങ്ങനെ സംഭവിക്കാതിരിക്കാനാണ്, ഈ ലോകത്തില്‍ നിന്ന് അവന്റെ മനസ്സിനെ പിന്തിരിക്കാനാണ് ഈശ്വരന് ദുഃഖങ്ങള്‍ നല്‍കുന്നത്.
ആത്മീയത അല്പമെങ്കിലും മനസ്സിലാക്കിയ മനസ്സിന് ഭൗതികതയില്‍ നിന്ന് തൃപ്തിനേടാന്‍ കഴിയില്ല. ആദ്യമേ സ്നേഹിച്ചിരുന്ന പെണ്ണിനെ കല്യാണം കഴിക്കാതെ മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചാല്‍ അവളോട് ഒരു തൃപ്തിക്കുറവ് വരും. അതുപോലെ ആത്മീയത്തില്പ്പോയ മനസ്സിന് പിന്നീട് ഭൗതികതയില്‍ പൂര്‍ണത കണ്ടെത്താന്‍ കഴിയില്ല. കൂടാതെ, പ്രാരബ്ധങ്ങളും അലട്ടിക്കൊണ്ടിരിക്കും.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: