ഈ ബന്ധം വിടാതെ താളമേളങ്ങള്‍ക്കൊത്ത് ചുവടുവച്ച് തലയും മുഖവും കണ്ണും ഇളക്കിയുള്ള ലാസ്യമാണ് രാസനൃത്തം. ഭഗവാന് വൃന്ദാവനത്തില്‍ നടത്തിയ രാസലീലയില്‍ നര്‍ത്തകര്‍ ഒന്നേയുള്ളൂ. ശ്രീകൃഷ്ണന് മാത്രം. നര്‍ത്തനം ആരംഭിച്ചപ്പോള്‍ എത്ര നര്‍ത്തകിമാരുണ്ടോ അത്രയും രൂപങ്ങള്‍ ഭഗവാന് സ്വയം സ്വീകരിച്ചു. നര്‍ത്തകികളും നര്ത്തകന്മാരും കൂടിച്ചേര്‍ന്നുണ്ടായ വൃത്തത്തിന്റെ കേന്ദ്രമായി വേണുവായിച്ചുകൊണ്ട് നൃത്തം ചെയ്യുന്ന രൂപവും ഭഗവാന് സ്വയം സ്വീകരിച്ചു. “അംഗനാമാംഗനാമന്തരേ മാധവോ, മാധവം മാധവം ചാന്തരേണാം ഗനാ, ഇത്ഥമാകല്പിതേ മണ്ഡലേ മധ്യഗഃ സഞ്ജഗൗ വേണുനാ ദേ വകീനനന്ദനഃ” എന്ന് ലീലാശുകന്‍ ഈ നൃത്തത്തെ വര്‍ണിക്കുന്നു. നൂറുനൂറുകവികളും ചിത്രകാരന്മാരും ശില്പികളും ഭഗവാന്റെ രാസലീലാ വിലോലമായ രൂപം ആവഷ്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
301. ശൃംഗാരൈകരസാലയഃ – ശൃംഗാരം എന്ന ഏകരസത്തിന് ആലയമായവന്. ശ്രീകൃഷ്ണാവതാരത്തില്‍ ഭഗവാന് ശൃംഗാര തുടങ്ങിയ നവരസങ്ങളും സന്ദര്‍ഭാനുഗുണമായി സ്വീകരിച്ചിട്ടുണ്ടെങ്കിലും രാസലീലാസമയത്ത് ഒരേഒരു രസേ അംഗീകരിച്ചുള്ളൂ. ഇത് രസരാജനായ ശൃംഗാരമാണ്. ശൃംഗാരരസം ആവിഷ്കരിക്കുന്നതിന് നാട്യശാസ്ത്രം നിര്‍ദ്ദേശിക്കുന്ന വിഭാവങ്ങളും അനുഭാവങ്ങളും വ്യദിചാരീഭാവങ്ങളുമെല്ലാം ഉദാഹരണസഹിതം ഉള്‍ക്കൊള്ളണമെങ്കില്‍ നാരായണീയത്തിലെ 65 മുതല്‍ 69 വരെയുള്ള ദശകങ്ങള്‍ വായിച്ചാല്‍ മതി.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: