യവനദേശത്തുനിന്നു പോലും (ഗ്രീസ്) രാജാക്കന്മാര് കുരുക്ഷേത്രയുദ്ധത്തില്‍ പങ്കെടുത്തതായി മഹാഭാരതം പറയുന്നുണ്ട്. അന്ന് ഹിന്ദുധര്‍മ്മം ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായിരുന്നു എന്നു സാരം. ഇന്നത് ചുരുങ്ങിച്ചുരുങ്ങി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രമായി. ‘അഫ്ഗാന്’ എന്ന പാഞ്ചാലദേശത്ത് അതു വേരറ്റു.
പാക്കിസ്ഥാനില്‍ അത് അവസാനിച്ചുകാണ്ടിരിക്കുന്നു. വേദങ്ങളും ഉപനിഷത്തുക്കളുമൊക്കെത്തന്നെയായിരുന്നു അന്നും ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാനം. പക്ഷേ അവിടങ്ങളില്‍ ഹിന്ദുധര്‍മ്മത്തെ രക്ഷിക്കാന്‍ അവയ്ക്കായില്ല. ‘അമൃതാനന്ദമയിമഠത്തിനെതിരെ പ്രത്യക്ഷപ്പെട്ട ‘ചാനല്സ്വാമി’മാരെപ്പോലെ, ആ വേദവേദാന്തങ്ങള്‍ വ്യാഖ്യാനിച്ച് ഹിന്ദുവിനെ നിര്വീര്യരാക്കിയവരുടെ സാന്നിധ്യത്തില്തന്നെയായിരുന്നിരിക്കണം ഹിന്ദുമതത്തിന് ഈ ഗതി വന്നത്.
ഇന്ന് അഫ്ഗാനില്‍ ഗീതയോ വേദമോ കാണാനിടയില്ല. യവനദേശത്ത് ഉണ്ടെങ്കില്‍ വല്ല ലൈബ്രറികളിലും ഇരട്ടവാലന് തിന്നുകയായിരിക്കും. ഭാരതത്തില്‍ ആ ഗതി വന്നിട്ടില്ലെന്നതിന് സ്വാമിമാരുടെ ഗീത കേള്‍ക്കാനെത്തുന്ന ആള്‍ക്കൂട്ടംതന്നെ തെളിവ്. കാരണം അന്നില്ലാതിരുന്ന ഒന്ന് ഇന്ന് ഭാരതത്തിലുണ്ട്- ഹിന്ദുവിന്റെ സംഘബോധം…പുറത്ത് സെമിറ്റിക് മതങ്ങള്‍ ഹിന്ദുമതത്തെ ഇല്ലാതാക്കിയത് ബൈബിളോ ഖുറാനോ ഉപയോഗിച്ചായിരുന്നില്ല, സംഘടനാശേഷി ഉപയോഗിച്ചായിരുന്നു. ബൗദ്ധികമായ ആക്രമണങ്ങളെ ബൗദ്ധികമായി ചെറുക്കാം. ഭൗതികമായ ആക്രമണങ്ങളെ ഭൗതികമായിത്തന്നെ നേരിടേണ്ടതുണ്ട്. അവിടെ വേദമോ വേദതത്വമോ പ്രസംഗച്ചിട്ട് കാര്യമില്ല. വെട്ടാന്‍ വരുന്ന പോത്തിനോട് വേദം പ്രസംഗിച്ചാല്‍ നാശം ഫലം.
സംഘടന ഉപയോഗിച്ചുള്ള സെമിറ്റിക് മതങ്ങളുടെ ആക്രമണങ്ങള്‍ക്കെതിരെ ഹിന്ദുവിന്റെ ചെറുത്തുനില്‍പ്പിന് അമൃതാനന്ദമയിമഠം പോലുള്ള സ്ഥാപനങ്ങളും സംഘപരിവാര്‍ പോലുള്ള സംഘടനകളും നല്കുന്ന കരുത്ത് വളരെ വലുതാണ്. ട്രെഡ്വെല്ലിനെപ്പോലുള്ളവരെ ആയുധമാക്കാന്‍ ക്രിസ്ത്യന്‍-മുസ്ലിം-കമ്മ്യൂണിസ്റ്റ് സംഘടിത മതങ്ങളെയും അവരുടെ മാധ്യമങ്ങളെയും പ്രേരിപ്പിക്കുന്നത്, ഇത്തരം സ്ഥാപനങ്ങളെ നശിപ്പിച്ചാല്‍ മാത്രമേ ഹിന്ദുമതത്തിന്റെ വേരറുക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാണ്. അറുംകൊലകളുടെയും അസഹിഷ്ണുതയുടെയും പശ്ചാത്തലമുള്ള ഇക്കൂട്ടര്‍ മാധ്യമധര്‍മത്തിന്റെ മുഖംമൂടി ഇട്ടുകൊണ്ട് നടത്തുന്ന കുപ്രചാരണങ്ങളിലൂടെ ലക്ഷ്യമിടുന്നത് ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ മാത്രമല്ല ഹിന്ദുമതത്തെ മൊത്തത്തിലാണ്. ഇക്കൂട്ടര്‍ക്കുവേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ വേദാന്തം പുലമ്പുന്ന സ്വാമിമാര്‍, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പണിയാണ് നടത്തുന്നതെന്ന് തിരിച്ചറിയണം. എന്തുകൊണ്ടെന്നാല്‍, ഇന്ത്യ അഫ്ഗാനായിക്കഴിഞ്ഞാല് ഇവരുടെ ഗീതാസ്കൂളില് പഠിക്കാനോ ഹിമാലയയാത്ര നടത്താനോ സിദ്ധി വാങ്ങാനോ ആളുണ്ടാവില്ല എന്ന് ചുരുക്കം.
വാസുദേവന്‍പോറ്റി, വീട്ടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: