Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തിരുവാര്‍പ്പ് സര്‍വ്വീസ് കെഎസ്ആര്‍ടിസി വിപുലപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2014, 09:07 pm IST
in Kottayam

സ്വന്തം ലേഖിക

കോട്ടയം: ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു പ്രവര്‍ത്തിക്കുന്ന കോട്ടയത്തെ കെഎസ്ആര്‍ടിസി മറ്റ് സര്‍വ്വീസുകളില്‍ നിന്നും വ്യത്യസ്തമാകുന്നു. സ്വകാര്യ ബസുകള്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് രൂക്ഷമായ യാത്രാക്ലേശം അനുഭവിക്കേണ്ടവന്ന തിരുവാര്‍പ്പ് സ്വദേശികള്‍ക്ക് ആശ്വാസമേകിയാണ് കോട്ടയത്തെ കെഎസ്ആര്‍ടിസി പ്രശംസനീയമായ സേവനം കാഴ്ചവയ്‌ക്കുന്നത്. സ്വകാര്യ ബസ് സമരം നടക്കുന്നതിനു മുമ്പ് പ്രതിദിനം രാവിലെയും വൈകിട്ടുമായി രണ്ടു സര്‍വ്വീസുകളാണ് തിരുവാര്‍പ്പിലേക്ക് കെഎസ്ആര്‍ടിസി നടത്തിയിരുന്നത്. സ്വകാര്യ ബസ് ജീവനക്കാരുടെ സമരം തീര്‍ന്നെങ്കിലും ഇനി സ്വകാര്യ ബസുകള്‍ തങ്ങള്‍ക്കു വേണ്ടായെന്ന് നാട്ടുകാര്‍ നിലപാടെടുത്തതോടെ കൂടുതല്‍ ബസുകള്‍ സര്‍വ്വീസ് നടത്താനായി കെഎസ്ആര്‍ടിസി നിയോഗിക്കുകയായിരുന്നു. ഇപ്പോള്‍ പ്രതിദിനം അഞ്ചു ബസ്സുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഒരു ബസ് പന്ത്രണ്ടു സര്‍വ്വീസ് നടത്തുന്നു. മൊത്തം അറുപതു സര്‍വ്വീസുകളാണ് ദിനംപ്രതി കെഎസ്ആര്‍ടിസി നടത്തുന്നത്. ഒരു ബസിന് പ്രതിദിനം 9,000 രൂപയാണ് വരുമാനം. എട്ടുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സര്‍വ്വീസാണ് നടത്തുന്നത്. അഞ്ചുബസുകള്‍ക്കുമായി 45,000 രൂപയിലേറെ കളക്ഷന്‍ കിട്ടുന്നുണ്ടെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നു.

ജനത്തെ വലക്കുന്ന സമരങ്ങള്‍ കേരളത്തില്‍ അടിക്കടിയുണ്ടാകുമ്പോള്‍ അതിനെതിരെ പ്രതികരിക്കുന്നവര്‍ ചുരുക്കം ചിലരായിരിക്കും. എന്നാല്‍ ഒരു നാടിനെ മുഴുവന്‍ ദുരിതത്തിലാക്കിയ സമരത്തെ അവിടുത്തെ ജനങ്ങള്‍ ഒന്നടങ്കം എതിര്‍ക്കുക മാത്രമല്ല, ഇനിയൊരു സമരം നടത്താന്‍ ഈ നാട്ടിലേക്ക് നിങ്ങളെ കയറ്റില്ലെന്ന നിലപാടിലാണ് തിരുവാര്‍പ്പുകാര്‍.

രണ്ടാഴ്‌ച്ചക്കുമുമ്പാണ് തിരുവാര്‍പ്പിലേക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ സമരം ആരംഭിച്ചത്. വേതന വര്‍ധനവ് ആവശ്യപ്പെട്ട് ബസ് തൊഴിലാളികള്‍ നടത്തിയ സമരം പിന്നീട് ചര്‍ച്ച ചെയ്ത് പരിഹിച്ചു. തുടര്‍ന്ന് സമരം അവസാനിപ്പിച്ച് സര്‍വ്വീസ് നടത്താനെത്തിയ ബസ്സുകളെ നാട്ടുകാര്‍ തടയുകയാണ് ചെയ്തത്. സര്‍വ്വീസ് നടത്താനാവില്ലെന്ന നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ തൊഴിലാളികള്‍ സര്‍വ്വീസ് നടത്താതെ പോവുകയായിരുന്നു. നാട്ടുകാരെ വലച്ച സമരത്തെത്തുടര്‍ന്ന് തിരുവാര്‍പ്പ് റൂട്ടില്‍ സ്വകാര്യ ബസ്സുകള്‍ ഇനി ഓടിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. എസ്എസ്എല്‍സി പരീക്ഷ തുടങ്ങിയ ദിവസം തന്നെ ബസ് സമരം ആരംഭിച്ചത് പരീക്ഷാര്‍ത്ഥികളെയും മറ്റു യാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

വേതനത്തെച്ചൊല്ലി തുടങ്ങിയ സമരം അടുത്ത ദിവസംതന്നെ ചര്‍ച്ച ചെയ്ത് തീര്‍പ്പാക്കി മറ്റ് റൂട്ടുകളില്‍ സര്‍വ്വീസ് നടത്തിയെങ്കിലും കാഞ്ഞിരം, തിരുവാര്‍പ്പ് റൂട്ടില്‍ സമരം തുടരുകയായിരുന്നു. പന്ത്രണ്ട് സ്വകാര്യബസ്സുകളും ഒരു കെഎസ്ആര്‍ടിസിയുമായിരുന്നു ഇവിടേക്ക് സര്‍വ്വീസ് നടത്തിയിരുന്നത്.

വിദ്യാര്‍ത്ഥികളും, ഉദ്യോഗസ്ഥരും അടക്കം യാത്രക്കാര്‍ അധികമുള്ള റൂട്ടാണ് തിരുവാര്‍പ്പ്. നാളുകളായി ഈ റൂട്ടിലേക്ക് പ്രൈവറ്റ് ബസുകള്‍ ആധിപത്യം ഉറപ്പിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് സമരവുമായി ബസ് തൊഴിലാളികള്‍ രംഗത്തെത്തിയത്. സമരത്തെ തുടര്‍ന്ന് കോട്ടയം പഴയ ബസ്സ്റ്റാന്റില്‍ നിന്നും തിരുവാര്‍പ്പിലേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ നിറഞ്ഞുകവിഞ്ഞാണ് ഇ പ്പോള്‍ പോകുന്നത്. നാട്ടുകാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കാന്‍ സ്വകാര്യ ബ സുടമകള്‍ പലത വണ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വഴങ്ങിയിട്ടില്ല.

ജനത്തെ അടിക്കടി വല ക്കുന്ന സമരക്കാര്‍ക്കുള്ള കന ത്ത മറുപടികൂടിയാണ് തിരുവാര്‍പ്പിലെ ജനങ്ങളുടെ പ്രതിഷേധം. ഇനി ഒരിക്കലും സ്വ കാര്യ ബസുകള്‍ക്ക് സര്‍ വീ സ് നടത്താന്‍ സാധിക്കാത്ത തരത്തില്‍ സ്ഥിതിഗതികള്‍ മാറി യിരിക്കുകയാണ്. പ്ര ശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കി ല്‍ കാവാലം പോലെ ജില്ലയി ല്‍ കെഎസ്ആര്‍ടിസി മാത്രം സര്‍ വ്വീസ് നടത്തുന്ന പ്രദേശമായി തിരുവാര്‍പ്പ് മാറിയേക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗള്‍ഫില്‍ തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം ഈ മൂന്ന് ജില്ലകളില്‍

Kerala

ഇ.ഡി പ്രസാദ് ശബരിമല മേൽശാന്തിയായത് വ്യാജരേഖ ചമച്ചെന്ന്; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

India

ഉപഭോക്തൃ സംരക്ഷണം… ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായവർക്ക് 25000 രൂപ വരെ ആർബിഐയുടെ നഷ്ടപരിഹാരം

Kerala

കാറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

Education

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

പുതിയ വാര്‍ത്തകള്‍

മറുപടിയിൽ പൊരുത്തക്കേടുകൾ: വീണയെ ഇഡി വീണ്ടും വിളിപ്പിക്കും, മൂന്നാം ഘട്ട ചോദ്യംചെയ്യൽ അടുത്തയാഴ്ച

സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണങ്ങള്‍; ഭാരതത്തിന്റെ എഥനോള്‍ മിശ്രിത ഇന്ധനം (ഇ 20) സുരക്ഷിതം: കേന്ദ്രം

ജനാധിപത്യ സംരക്ഷണ വേദി എറണാകുളം ബിടിഎച്ചില്‍ സംഘടിപ്പിച്ച അടിയന്ത രാവസ്ഥയുടെ 51-ാം വാര്‍ഷിക ആചരണ പരിപാടി അഡ്വ. കെ. രാംകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഇ.എന്‍. നന്ദകുമാര്‍, കെ.ജി. വേണുഗോപാല്‍, ടി. സതീശന്‍, കു മ്മനം രാജശേഖരന്‍, വടയാര്‍ സുനില്‍ സമീപം

അടിയന്തരാവസ്ഥയെ നേരിട്ടവരെ ഹൃദയപൂര്‍വം ചേര്‍ത്തുനിര്‍ത്തണം: കെ. രാംകുമാര്‍

കേരളത്തിൽ വീണ്ടും കാലവർഷം സജീവമാകുമെന്ന് മുന്നറിയിപ്പ്

1985ൽ എയർ ഇന്ത്യാ വിമാനം ബോംബുവെച്ച് തകർത്തത് ഖാലിസ്ഥാൻവാദികൾതന്നെ

തൃപ്പൂണിത്തുറയിൽ ആക്രി കച്ചവടത്തിന്റെ മറവിൽ അനധികൃതമായി താമസിച്ച 6 ബംഗ്ലാദേശികൾ പിടിയിൽ

മുല്ലപ്പെരിയാർ വിദ​ഗ്ധ സമിതിയിൽ സംസ്ഥാനത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും

തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തില്‍ ആര്‍എസ്എസ് എറണാകുളം മുന്‍ വിഭാഗ് സംഘചാലക് എം.എ. വാസുദേവന്‍ അനുസ്മരണം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നിര്‍വഹിക്കുന്നു

വാസുദേവന്‍ സാമൂഹ്യസമത്വം ജീവിതത്തില്‍ പകര്‍ത്തിയ വ്യക്തി: സേതുമാധവന്‍

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.