ഈ പ്രപഞ്ചമായി പരിണമിച്ചത് ആ ഏകനായ പുരുഷന് തന്നെയാണ്. പക്ഷേ, അവന്റെ മഹിമ പ്രപഞ്ചത്തില്‍ ഒതുങ്ങി നില്ക്കുന്നില്ല. പ്രപഞ്ചത്തെ സൃഷ്ടിച്ച് പ്രപഞ്ചമായി തീര്‍ന്ന അവന് അതിന്റെയും അപ്പുറത്ത് സാക്ഷിയായി വര്‍ത്തിക്കുകയും ചെയ്യുന്നു. എപ്രകാരമാണ് സൃഷ്ടി നടക്കുന്നത്? മറ്റൊന്നിനോടും സാദൃശ്യം പറയാനില്ലാത്ത ഏകനായ അവന് ആദിയില്‍ സൃഷ്ടിക്കുവേണ്ടി അവന്റെ ഇച്ഛ പ്രകാരമാക്കുന്നു. ഈ ഇച്ഛയില്‍ നിന്ന് പ്രകൃതിയും പുരുഷനും ഉണ്ടാകുന്നു.
പുരുഷനും പ്രകൃതിയും തമ്മിലുള്ള സംബന്ധത്തിലൂടെ സൃഷ്ടി ഉണ്ടാകുന്നു. അപ്രകാരം സൃഷ്ടിക്കപ്പെട്ടതാണ് ഈ പ്രപഞ്ചവും അതിന്റെ അല്ലാ ചലനങ്ങളും. ഈ പ്രപഞ്ചവും അതില്‍ സൃഷ്ടിക്കപ്പെട്ട ജീവനും ഓരോ ഘട്ടങ്ങളിലൂടെ പരിണമിച്ച് വളരുകയാണ്. പരിണാമത്തിന്റെ ഒരു ഘട്ടം കഴിഞ്ഞ് മറ്റൊന്നിലേക്ക് കടക്കേണ്ട സന്ദര്‍ഭം വരുമ്പോള്‍ ജീവന്മാരിലും പ്രപഞ്ചചലനങ്ങളിലും വെപ്രാളം കണ്ടു തുടങ്ങും. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജീവന്മാരെയും പ്രപഞ്ച ചലനങ്ങളെയും ഒരുഘട്ടത്തില്‍ നിന്നും അപ്പുറത്തെ ഘട്ടത്തിലേക്ക് എടുത്തുവയ്ക്കാന്‍ ഈശ്വരന് പല ഭാവത്തിലും പല രൂപത്തിലും ഈ ഭൂമണ്ഡത്തില് പ്രകടമാകുന്നു. അത് അവന്റെ ദിവ്യലീലയില്പ്പെട്ടതാണ്.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: