295: ഗിരിധരഃ – ഗോവര്‍ധനപര്‍വതത്തെ കൈയിലെടുത്തവന്‍. 293-ാം നാമത്തിന്റെ വ്യാഖ്യാനത്തില്‍ ഈ ലീല പരാമര്‍ശിച്ചിട്ടുള്ളത് നോക്കുക.
296: സുരഭിദുഗ്ധാഭിഷിക്തഃ – സുരഭിയുടെ പാലുകൊണ്ട് അഭിഷേകം ചെയ്യപ്പെട്ടന്.
പെരുമഴ പെയ്യിച്ച് ഗോപവാടം നശിപ്പിക്കാന്‍ ശ്രമിച്ച് തോറ്റോടിയ ദേവേന്ദ്രന് അഹങ്കാരം നശിച്ചപ്പോള്‍ തത്ത്വബോധമുണ്ടായി. തന്റെ തെറ്റില്‍ പശ്ചാത്തപിച്ച ഇന്ദ്രന് ഐശ്വര്യസ്രോതസ്സായ കാമധേനുവുമായി ഗോപവാടത്തിലെത്തി രക്തകിരീടമണിഞ്ഞ ശിരസ്സ് ഭഗവാന്റെ പാദങ്ങളില്‍ പതിയുമാറ് നമസ്കരിച്ചു. ഗോപാല വേഷത്തില്‍ ജഗന്നാഥനെ കണ്ടപ്പോള്‍ ഗോമാതാവിന് മുലചുരന്നു. വാത്സല്യത്തോടെ സുരഭി തന്റെ പാലുകൊണ്ട് ഉണ്ണിക്കണനെ അഭിഷേകം ചെയ്തു.
297. ഗോവിന്ദേതിപ്രകീര്ത്തതഃ – ഗോവിന്ദന് എന്നു കീര്ത്തിക്കപ്പെട്ടവന്.
ഗോവിന്ദന് എന്ന പദത്തിന് കഥാസന്ദര്‍ഭത്തിലേക്ക് പശുക്കളുടെ നാഥന് എന്ന് അര്‍ഥം പറയാം. ഭഗവാന് ഇപ്പോള്‍ ഗോക്കളെ പാലിക്കുന്ന ഗോപാലനാണല്ലോ. ഗോമാതാവായ സുരഭി തന്നെ തന്റെ പാലുകൊണ്ട് അഭിഷേകം ചെയ്തതോടെ ഗോപാലന്മാരുടെ രാജാവായെന്നും പറയാം.
ഗോശബ്ദത്തിന് ഭൂമി എന്ന അര്‍ഥം സ്വീകരിച്ചാല്‍ ഭൂമീദേവിയുടെ ഭര്ത്താവാകയാലും വരാഹവതാരത്തില് ഭൂമിയെ ഉദ്ധരിച്ചതുകൊണ്ടും ഭൂപ്രദേശങ്ങളെ ധര്‍മംകൊണ്ട് നിയന്ത്രിക്കുന്നവനായതുകൊണ്ടും ഭഗവാന് ഗേവിന്ദനെന്ന് കീര്ത്തിക്കപ്പെടുന്നു. കാമധേനുവിന് ഐശ്വര്യം കൊടുത്തവന്, സ്വര്‍ഗത്തെ സംരക്ഷിക്കുന്നവന്, എല്ലാ ജീവികളുടെയും നാഥന്, വടക്കിന്റെ ചൈതന്യം, വേദങ്ങളുടെ നാഥന് എന്നിങ്ങനെ പലതരത്തില്‍ ഭഗവാനെ ഗോവിന്ദനായി പ്രകീര്‍ത്തിക്കുന്നുണ്ട്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: