ന്യൂദല്‍ഹി: വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദിന് ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി നരേന്ദ്ര മോദിയോടുള്ള വൈരാഗ്യം തീരുന്നില്ല. മോദിയെ അവഹേളിച്ച് ഖുര്‍ഷിദ് ഇന്നലെയും രംഗത്തെത്തി.
“മോദിക്ക് സുപ്രീം കോടതി ക്ലീന്‍ ചിറ്റു നല്‍കിയതായി എനിക്കറിയില്ല, മോദിക്ക് സമന്‍സ് അയക്കാന്‍ ഒരു കീഴ്ക്കോടതി വിസമ്മതിച്ചിട്ടുണ്ട്. കോടതി തനിക്ക് ക്ലീന്‍ ചിറ്റു നല്‍കിയെന്ന് കരുതുന്ന മോദി, പിഎച്ച്ഡി എടുത്ത ആളാണ് താനെന്ന് കരുതുന്ന മിടുക്കനായ നഴ്സറിവിദ്യാര്ഥിയാണ്,” ഖുര്‍ഷിദ് പറഞ്ഞു. മന്ത്രിയുടെ ഈപ്രസ്താവനയും വിവാദമായിട്ടുണ്ട്.
കഴിഞ്ഞമാസം മോദിയെ ഷണ്ഡന് എന്നുവിളിച്ച് അപഹസിച്ച ഖുര്ഷിദിെന്റ പ്രസ്താവന കോണ്‍ഗ്രസിനുള്ളില്‍ പോലും എതിര്‍പ്പുണ്ടാക്കിയിരുന്നു. പ്രസ്താവനകളില്‍ മാന്യത പുലര്‍ത്തണമെന്ന് പാര്‍ട്ടി നേതാക്കള്‍ ഖുര്‍ഷിദിനോട് പറയുകയും ചെയ്തിരുന്നു.
നിരാശയും മോഹഭംഗവും ബാധിച്ച കോണ്‍ഗ്രസ് ഏതുവിധേനയും ഗുജറാത്ത് കലാപ വിഷയം സജീവമാക്കി നിര്ത്താനാണ്ശ്രമിക്കുന്നതെന്ന് ബിജെപി തിരിച്ചടിച്ചു. ഖുര്‍ഷിദിന്റെ ശ്രമം ഇതിനാണ്, വക്താവ് പ്രകാശ് ജാവദേക്കര്‍ ചൂണ്ടിക്കാട്ടി. “മുസ്ലിങ്ങളും സമൂഹത്തിലെമറ്റുള്ളവരും കലാപത്തെ മറന്നു കഴിഞ്ഞു. എന്നാല്‍ നിരാശ മൂത്ത കോണ്‍ഗ്രസ് അതു സജീവമാക്കാനാണ് ശ്രമിക്കുന്നത്. കോടതി ക്ലീന്‍ ചിറ്റു നല്കിയ മോദിക്കെതിരായ നീക്കമാണിത്,” അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: