ന്യൂദല്‍ഹി: ഏറ്റുമുട്ടല്‍ക്കേസില്‍ നരേന്ദ്രമോദിയെ കുടുക്കാന്വീണ്ടും കോണ്ഗ്രസ്നീക്കം.തെരഞ്ഞെടുപ്പിന് മൂന്നാഴ്ചമാത്രം ശേഷിക്കെയാണ് സാമുദായിക ധ്രുവീകരണം കൂടി ലക്ഷ്യമിട്ടുള്ളനീക്കം. ഇസ്രത് ജഹാന് കേസ് സിബിഐയെ ഉപയോഗിച്ച് വീണ്ടും സജീവമാക്കാനാണ് ശ്രമം.
മോദി മന്ത്രിസഭയിലെ അംഗങ്ങള്‍ കേസില്‍ ഇടപെട്ടതിന് തെളിവായി സി.ഡി സിബിഐയുടെ പക്കല്ത്ത ഉണ്ടെന്നും സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചെന്നുമാണ് കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. എന്നാല്‍ വാര്‍ത്തകള്‍ സിബിഐ നിഷേധിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ മോദിക്കു നേരെ അന്വേഷണവുമായി രംഗത്തിറങ്ങുന്നത് സിബിഐയുടെ വിശ്വാസത്തകര്‍ച്ച കൂടുതല്‍ വ്യക്തമാക്കുമെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിലപാട്. ഇത്തരത്തില്‍ യാതൊരു സിഡിയും തങ്ങളുടെ പക്കലില്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രാഥമികാന്വേഷണം നടത്തിയെന്ന വാര്‍ത്ത തെറ്റാണെന്നും സിബിഐ വ്യക്തമാക്കി.
ഇസ്രത് കേസ് വഴിതിരിച്ചുവിടാന്‍ മോദി മന്ത്രിസഭയിലെ അംഗങ്ങള്‍ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. ഇതു വ്യക്തമാക്കുന്ന 70 മിനിറ്റ് ഓഡിയോ സിഡി സിബിഐക്ക് ലഭിച്ചിട്ടുണ്ടെന്നും ഒരു വിഭാഗം മാധ്യമങ്ങള്‍ പറയുന്നു. ഗുജറാത്ത് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഇസ്രത് കേസിനേപ്പറ്റി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച 2001 നവംബറിനു മുമ്പാണ് മന്ത്രിമാര്‍ കേസന്വേഷണം അട്ടിമറിക്കാന്‍ ഇടപെടല്‍ നടത്തിയിരിക്കുന്നതത്രേ.
മോദിയുടെ പേഴ്സണല്‍ സെക്രട്ടറി ജി.സി മുര്‍മു, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായാണ് മന്ത്രിമാരായ എ.കെ ശര്‍മ്മയും സംഘവും കേസ് അട്ടിമറിക്കുന്നതിന് ചര്‍ച്ച നടത്തിയതെന്നും കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നു.
കേസില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളും നിലപാടുകളും തള്ളി പോലീസ്-രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
2013 ജൂലൈയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലും പിന്നീട് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലും പോലീസ്,ഐ.ബി ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. മോദിയിലേക്കും ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായിലേക്കും കേസെത്തിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. യാതൊരു തെളിവുകളും ഇരുവര്‍ക്കുമെതിരെ കണ്ടെത്താന്‍ സിബിഐക്കും പ്രത്യേക അന്വേഷണ സംഘത്തിനും കഴിഞ്ഞിട്ടില്ല. ഇതോടെയാണ് പൊതു തെരഞ്ഞെടുപ്പ് സമയത്ത് ഇസ്രത് കേസില്‍ ഓഡിയോ സി.ഡി കണ്ടെടുത്തെന്ന പ്രചാരണവുമായി കോണ്‍ഗ്രസും മോദി വിരുദ്ധ മാധ്യമങ്ങളും രംഗത്തെത്തിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: