നീരാഴിയില്‍ അല ഉയരുന്നു. താഴെ ഉള്ളിലേക്കൊരു കുഴി കാണാം. വീണ്ടും ഒരു തിര തലയുയര്‍ത്തുന്നു. ഒരുപക്ഷേ മുന്നേതിനെക്കാള് വമ്പന്‍, പണ്ടേപ്പോലെ വീണ്ടും വീഴാന്‍, വീണ്ടും പിടഞ്ഞുപൊങ്ങാന്, അങ്ങനെ മുമ്പോട്ട്. സംഭവങ്ങളുടെ പുരോഗതിയില്‍ ഉയര്‍ച്ചയും താഴ്ചയും കാണാം. നാം സാധാരണ ഉയരത്തേക്കു കണ്ണയയ്ക്കുന്നു, വീഴ്ച മറന്നുകൊ ണ്ട്. പക്ഷേ രണ്ടും വേണം, രണ്ടും വലുത്. ഇതാണ് പ്രപഞ്ചത്തിന്റെ സ്വഭാവം. നമ്മുടെ ചിന്താമണ്ഡലങ്ങളിലും സാമുദായിക ബന്ധങ്ങളിലും ആധ്യാത്മികമാര്ഗങ്ങളിലും അതേ അനുക്രമമായ പ്രവാഹം ഉത്കര്ഷാപകര്ഷങ്ങള് നടന്നുകൊണ്ടിരിക്കുന്നു. അങ്ങനെ, സംഭവപരമ്പരയിലെ സര്‍വപ്രധാനമായ കാര്യങ്ങള്‍, വിശാലാശയങ്ങള്, മുന്‍പന്തിയില്‍ അണിനിരക്കുന്നു. മെല്ലെ താഴുന്നു; ദാഹിക്കുവാന്‍, പഴയകാലം അയവിറക്കുവാന്, അറ്റകുറ്റം തീര്‍ക്കാന്‍, ഒന്നിക്കുവാന്‍, വീണ്ടുമൊരു ഉയര്‍ച്ചയ്ക്കായി, പൂര്‍വാധികം പ്രബലമായ ഉന്നതിക്കായി, കരുത്തുശേഖരിക്കുവാന് മുങ്ങിമങ്ങിക്കിടക്കുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: