തിരുവനന്തപുരം: ബിഷപ്പിനെ തൊട്ടപ്പോള്‍ വി.എം.സുധീരന്റെ ആദര്‍ശം ശൂൂൂ ആയി. ഇടുക്കി ബിഷപ്പിനെതിരെ ഫെയ്സ്ബുക്കിലൂടെയാണ് പ്രതികരിച്ച വി.ടി.ബല്‍റാമിനെ താക്കീത് ചെയ്തിരിക്കുകയാണ് ആദര്‍ശക്കാരനായ കെപിസിസി പ്രസിഡന്റ്. ആദ്യം ഹിന്ദുക്കളെ അടച്ചും പിന്നീട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ പേരെടുത്തും ഒക്കെ വി.ടി.ബല്‍റാം ആക്ഷേപിച്ചപ്പോള്‍ നിശബ്ദ പിന്തുണ നല്കിം സുധീരനാണ് ആക്ഷേപം ബിഷപ്പിനിട്ടായപ്പോള് ആദര്‍ശം മറന്നത്.
ബിഷപ്പ് ഹൗസിലെത്തിയ ഡീന്‍ കുര്യാക്കോസിനെ വിമര്‍ശിച്ച ഇടുക്കി ബിഷപ്പിനെതിരെ ഫെയ്സ്ബുക്കിലൂടെയാണ് ബല്‍റാം പ്രതികരിച്ചത്. വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ട ജീവികള്‍ ഇപ്പോഴുമുണ്ടെന്നായിരുന്നു ബല്‍റാമിന്റെ പ്രതികരണം.
മീഡിയ മാനിയ പിടിച്ച ബല്‍റാം ആദ്യമല്ല ഇത്തരം വേലത്തരങ്ങല്‍ കാട്ടുന്നത്. ദേവസ്വം ബോര്‍ഡ് അംഗത്തെ തെരഞ്ഞെടുക്കാന്‍ ഹിന്ദു എംഎല്‍എ എന്ന ലേബലില്‍ വോട്ടു ചെയ്യില്ലെന്ന് ബല്‍റാം പാര്‍ട്ടിയോട് ആവശ്യപ്പെട്ടപ്പോള്‍ യുവ എംഎല്‍എയുടെ ആദര്ശമായിട്ട് വ്യാഖ്യാനിച്ചു. വോട്ടു എന്നത് പിന്നത്തെ കാര്യം.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കളിയാക്കുന്ന തരത്തില്‍ ബല്‍റാം ഫോസ്ബുക്കില്‍ പോസ്റ്റിട്ടപ്പോഴും സുധീരന് ഉള്‍പ്പെടെയുള്ള ആദര്‍ശ കോണ്‍ഗ്രസുകാര്‍ അനുമോദിക്കുകയായിരുന്നു. രഹസ്യമായും പരസ്യമായും. ‘താന്‍ നായര്‍ സമുദായത്തിന്റെ പോപ്പാണെന്ന് പറഞ്ഞ് ഇതാ ഒരാള്‍ വന്നിരിക്കുന്നു. അല്ലെങ്കിലും കഴിക്കേണ്ട മരുന്നുകള്‍ കൃത്യ സമയത്ത് കഴിച്ചില്ലെങ്കില്‍ ചിലര്‍ക്ക് ഇങ്ങനെ താനെന്തോ കോപ്പ് ആണെന്നൊക്കെ തോന്നും.’ എന്നായിരുന്നു ബല്‍റാം പോസ്റ്റ് ചെയ്തത് ജി. സുകുമരന് നായരെ കളിയാക്കിയത് ആസ്വദിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ബിഷപ്പിനെതിരായ പ്രസ്താവനയില്‍ വിടി ബല്‍റാമിനോട് വിശദീകരണം തേടിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: