ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ഗുരുവായൂര്‍ പഴയത്ത് സതീശന് നമ്പൂതിരി (45) തെരഞ്ഞെടുക്കപ്പെട്ടു. ക്ഷേത്രം ഓതിക്കന് കൂടിയാണ് സതീശന് നമ്പൂതിരി. ഉച്ചപൂജക്ക് ശേഷം നമസ്കാരമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ നിലവിലെ മേല്‍ശാന്തി ഹരീഷ് നമ്പൂതിരിയാണ് നറുക്കെടുത്തത്.
വെള്ളിക്കുംഭത്തില്‍ 46 പേരുടെ നറുക്കുകള്‍ ഇട്ട് അതില്‍ നിന്നാണ് സതീശന് നമ്പൂതിരിയെ തെരഞ്ഞെടുത്തത്. 29 വര്‍ഷമായി ഇദ്ദേഹം പൂജാദികര്‍മ്മങ്ങള്‍ നടത്തിവരുന്നു. അച്ഛന് പഴയത്ത് ഇട്ടിരവി നമ്പൂതിരിയാണ് ഗുരു. 18-ാമത്തെ തവണയാണ് മേല്‍ശാന്തി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. അമ്പലപ്പുഴ കട്ടക്കുഴി ഭുവനേശ്വരി ക്ഷേത്രത്തിലെ കലശചടങ്ങുകള്‍ക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടയിലാണ് മേല്‍ശാന്തിയായി തെരഞ്ഞെടുത്ത വിവരം അറിഞ്ഞത്. ശാന്ത അന്തര്‍ജനമാണ് ഭാര്യ. പത്താക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീരഞ്ജിനിയും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീവിദ്യയുമാണ് മക്കള്‍. 12 ദിവസത്തെ ഭജനത്തിനുശേഷമാണ് പുതിയ മേല്‍ശാന്തി ചുമതലയേല്‍ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: