തിരുവനന്തപുരം: തലച്ചോറിലെ രക്തസ്രാവം പക്ഷാഘാതത്തിന്റെ രൂക്ഷത കുറക്കുമെന്ന് സിഡ്നി സര്‍വ്വകലാശാലയിലെ സ്ട്രോക് മെഡിസിന് വിഭാഗം പ്രൊഫസര്‍ ഡോ. ക്രെയ്ഗ് ആന്ഡേഴ്സണ് പറഞ്ഞു. കേരള അസോസിയേഷന് ഓഫ് ന്യൂറോളജിസ്റ്റ്സ് സംഘടിപ്പിക്കുന്ന ഇന്‍ഡ്യന്‍ സ്ട്രോക് അസോസിയേഷന്റെ ത്രിദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രക്തസ്രാവം മൂലമുണ്ടാകുന്ന പക്ഷാഘാതങ്ങളില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നത് തലച്ചോറില്‍ രക്തം സംഭരിക്കപ്പെടുന്നത് തടയുമെന്നും അംഗവൈകല്യത്തിന്റെയും മറ്റും തോതു കുറയ്ക്കാന്‍ ഇത് സഹായകമാകുമെന്നും സമീപകാലത്തു നടന്ന പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ തെളിവുകള്‍ സഹിതം ഡോ. ക്രെയ്ഗ് ആന്ഡേഴ്സണ് സമ്മേളനത്തില്‍ വിശദീകരിച്ചു. രക്താതിസമ്മര്‍ദ്ദം നിയന്ത്രിക്കുന്നത് പക്ഷാഘാത ചികിത്സയില്‍ പ്രധാനമാണ്. ഗുരുതരാവസ്ഥയില്പ്പോലും അത് രക്തസ്രാവം താഴ്ത്താനും അതുവഴി അംഗവൈകല്യത്തിന്റെ തോത് കുറക്കാനും സഹായിക്കും.പ്ലേറ്റ്ലെറ്റുകള് കലര്‍ത്തുന്നത് തലച്ചോറിലെ രക്തസ്രാവം കുറയ്ക്കുമെന്നതും ഇതെപ്രകാരം ഒരു ചികില്‍സാ രീതിയാക്കി മാറ്റാമെന്നതും സംബന്ധിച്ച തന്റെ നിഗമനങ്ങള്‍ ജര്‍മനിയിലെ ഹെയ്ഡല്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ഡോ. തോഴ്സ്റ്റണ്‍ സ്റ്റെയ്നര്‍ വിശദീകരിച്ചു. എംആര്‍ഐ സ്കാനിനേക്കാള് സിടി സ്കാന്‍ എത്രമാത്രം ഗുണകരമാണെന്നതിനെപ്പറ്റിയും സമ്മേളനം ചര്‍ച്ച ചെയ്തു. മിനിട്ടുകള്‍ക്കുള്ളില്‍ അനവധി കോശങ്ങള്‍ നശിച്ചുപോകുമെന്നതിനാല്‍ എംആര്‍ഐ സ്കാനിന്റെ ഫലം പരിശോധിക്കുന്നതിലൂടെ ഡോക്ടര്‍മാര്‍ സമയം പാഴാക്കുകയാണ് ചെയ്യുന്നതെന്ന് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടപ്പെട്ടു.
ഡോക്ടര്‍മാരായ അബ്ദുള്‍ സലാം, മാര്‍ക്ക് കിമോവിറ്റ്സ്, കെ.പി.വിനയന്, ഡി. നാഗരാജ, മാര്‍ക്ക് പേഴ്സണ്‍, ധീരജ് ഖുരാന, സുഭാഷ് കൗള്‍, എം.വി.പദ്മ എന്നിവര്‍ സംസാരിച്ചു. ഹൃദയത്തിന്റെ താളപ്പിഴകളും പക്ഷാഘാതവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ കാര്ഡിയോളജിസ്റ്റുമാരും ന്യൂറോളജിസ്റ്റുമാരും ഒന്നിച്ചിരിക്കുന്ന വേദികൂടിയായി ശനിയാഴ്ച ഐസകോണ് മാറി. വ്യക്തമാകാത്ത കാരണങ്ങളാലുണ്ടാകുന്ന പക്ഷാഘാതം ബാധിച്ചവരിലെ ഹൃദയസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതിലൂടെ ലഭിച്ച അനുഭവങ്ങള്‍ ശ്രീ ചിത്ര തിരുനാള്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. നാരായണന് നമ്പൂതിരി ചര്‍ച്ചയില്‍ പങ്കുവച്ചു. പക്ഷാഘാതം മൂലമല്ല മറിച്ച് പക്ഷാഘാതത്തിന്റെ തുടര്‍ച്ചയായാണ് ഇത്തരമാളുകളില് ഹൃദയത്തിന്റെ താളം തെറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ദീര്‍ഘകാല തെറാപ്പി ഇത്തരം രോഗികള്‍ക്ക് ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: