നമ്മള് എന്തിനെക്കുറിച്ചെങ്കിലും അഭിപ്രായം പറയുന്നതിന് മുമ്പ് അതിനെക്കുറിച്ച് വേണ്ടപോലെ അന്വേഷിച്ചും പരീക്ഷിച്ചും നിരീക്ഷിച്ചും പറഞ്ഞാലല്ലേ അത് ശരിയാകുകയുള്ളൂ. എന്നാല്‍, ഒരുകാര്യം അറിയാതെയും അന്വേഷിക്കാതെയും അനുഭവിക്കാതെയും പറയുക എന്നതാണ് ഇന്ന് ജനങ്ങളില്‍ പലരുടെയും ശീലം. അത്തരക്കാരുടെ അഭിപ്രായങ്ങള്‍ ശരിയായ ജിജ്ഞാസുവിന് എങ്ങനെ സ്വീകരിക്കാന്‍ പറ്റും?
വൃത്തികെട്ട സ്വഭാവം മാത്രമുണ്ടായിരുന്നവര്‍ ഇവിടെ വന്നതിന് ശേഷം സത്സ്വഭാവികളായി മാറി. മദ്യപാനികളായവര്‍ മദ്യം ഉപേക്ഷിച്ചു. അപ്പോള്‍ വൃത്തികെട്ട സ്ഥലം എന്ന് ഇവിടുത്തെക്കുറിച്ച് പറയുന്നതില്‍ എന്താണര്‍ഥം? അനുഭവിക്കാതെയും അറിയാതെയും വെറുതെ പറയുന്ന വാക്കിന് വിലകൊടുക്കേണ്ട ആവശ്യമെന്താണ്?
യാതൊരു ഗുണവുമില്ലാതെ സാരി ഫോറിനാണെന്ന് പറയുമ്പോള്‍ എന്തുവിലയും നല്കി വാങ്ങാന്‍ ആളുണ്ടാകും. എത്ര നല്ലതാണെങ്കിലും വിലക്കുറവാണെങ്കിലും നാട്ടിലെയാണെന്ന് പറഞ്ഞാല്‍ വിലമതിക്കാനാളില്ല. ഒരാള്‍ റേഡിയോയിലൂടെ പാട്ടുകേള്‍ക്കുകയാണ്. ഹൊ! എന്തുനല്ല പാട്ട് അ യാള്‍ പറഞ്ഞു. അപ്പോള്‍ കൂടെയുള്ളയാള്‍ പറഞ്ഞു. “അറിഞ്ഞില്ലേ? അപ്പുറത്തെ വീട്ടിലെ സ്ത്രീയാണിത് പാടുന്നത്.” “അതെയോ! വെറുതെയല്ല, പൊട്ടപ്പാട്ട്” ഇതാണ് ലോകസ്വഭാവം. ഗുണം നോക്കി തിരിച്ചറിയാനുള്ള കഴിവ് ജനങ്ങള്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. എന്തുകാണണം, എന്തുപറയ ണം എന്നെല്ലാം അവര്‍ നേരത്തെ തീരുമാനിച്ചുവച്ചിരിക്കുന്നു.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: