ഒരാള്‍ക്ക് ശക്തിമത്തായ ബുദ്ധിയുണ്ട്; മറ്റേയാള്‍ക്ക് വിശാലമായ ഹൃദയവും ബുദ്ധിയും ഹൃദയവും ഉള്‍ക്കൊള്ളുന്ന ഒരുവന് ജനിക്കുവാന്‍ പാകമായ ആ കാലം വന്നു. ശങ്കരന്റെ സമുജ്ജ്വലമായ പ്രതിഭയും ചൈതന്യത്തിന്റെ അദ്ഭുതകരമാംവണ്ണം വികസ്വരവും അനന്തവുമായ ഹൃദയവും ഒരേ ശരീരത്തില്‍ ഉദ്വഹിക്കുന്ന ഒരുവന് ജനിക്കുവാന്‍ പറ്റിയ സമയം വന്നു; ഒരേ ഈശ്വരന്, ഒരേ ചൈതന്യം, എല്ലാ മതവിഭാഗങ്ങളിലും പ്രവര്‍ത്തിക്കുന്നു എന്നു കാഴ്ചയുള്ള ഒരുവന്; ഓരോ പ്രാണിയിലും ഈശ്വരനെ ദര്ശിക്കുന്നവന്; പാവങ്ങള്‍ക്കും ദുര്‍ബലര്‍ക്കും ജാതിഹീനര്‍ക്കും അധഃകൃതര്‍ക്കും ഭാരതത്തിലും വെളിയിലുമുള്ള എല്ലാവര്ക്കും വേണ്ടി അലിയുന്ന കരളുള്ള ഒരുവന്; ഒപ്പം ഭാരതത്തിനുള്ളില്‍ മാത്രമല്ല, വെളിയിലുള്ള വിരുദ്ധമതവിഭാഗങ്ങളെ തമ്മില്‍ ഇണക്കുന്ന ഉത്കൃഷ്ടചിന്തകളെ ഉദ്ഭാവനം ചെയ്യുന്ന ഉജ്ജ്വലബുദ്ധിയുള്ളവന്; അങ്ങനെ മസ്തിഷ്കത്തിനും ഹൃദയത്തിനും സമപ്രാധാന്യമുള്ള ഒരു വിശ്വമതം, ആശ്ചര്യമായ സമന്വയം വരുത്തുന്നവന്, ജനനമെടുക്കുവാനുള്ള കാലം പരിപക്വമായി അത്തരം ഒരു മനുഷ്യന് ജനിച്ചു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: