എല്ലാപേരോടും എനിക്കുള്ള പ്രേമം സമാനമാണ്. എന്റെ സ്നേഹത്തിന് പക്ഷപാതമില്ല. ഞാന്‍ എല്ലാവരുടെയും മാതാവാണ്. ഞാന്‍ നന്മചെയ്യുന്നവരെ കൂടുതല്‍ നന്മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. ദുഷ്ടരെ പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നു. പക്ഷേ, രണ്ടുപേരോടും എന്റെ ലക്ഷ്യം ഒന്നുതന്നെയാണ്. അത്, നിസ്സംഗമായി, അന്തഃസ്ഥിതനായ ആത്മാവിനെ അറിയാനുള്ള ജ്ഞാനം പ്രദാനം ചെയ്യുക എന്നതാണ്. മറ്റുള്ളവരോടുള്ള എന്റെ പ്രേമത്തെ വിധിക്കരുത്.
കാരണം, അങ്ങനെ ചെയ്യുമ്പോള്‍, നീ എന്നെയും നിന്നെത്തന്നെയും നിന്ദിക്കുകയാണ്. നിന്റെ രോഗത്തിന്റെ ആവശ്യകതയെ അനുസൃതമാക്കി ഞാന്‍ ഔഷധം തന്നിരിക്കുന്നു. രോഗം വര്‍ധിച്ച് ആത്മാവിന് തന്നെ ഹാനികരമാകുമ്പോള്‍ രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുന്നു. ആത്മാവിന്റെ വ്യാധി കുറയുമ്പോള്‍, രോഗിയെ അവന്റെ ഗൃഹത്തില്‍ തന്നെ താമസിപ്പിച്ച് ഞാന്‍ ചികിത്സിക്കുന്നു. രോഗനിവാരണത്തില്‍ എനിക്ക് വളരെ ഉന്നതങ്ങളായ ബിരുദങ്ങളുണ്ട്. എന്റെ ചികിത്സ സ്വീകരിച്ച്, രോഗവിമുക്തി നേടി ആരോഗ്യവാനായിരിക്കൂ.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: