രാമാനുജനുശേഷം കണ്ടുവരുന്ന സവിശേഷത ഉറ്റുനോക്കേണ്ടതാണ്. ആധ്യാത്മികതയുടെ കവാടം എല്ലാവര്‍ക്കുമായി തുറന്നിരിക്കുന്നു. അത് ശങ്കരന് മുമ്പുള്ള എല്ലാ പ്രവാചകര്ക്കുമെന്നപോലെ രാമാനുജനു പിമ്പുള്ള എല്ലാ പ്രവാചകര്‍ക്കും മുദ്രാവാക്യമായിരിക്കയാണ്. എന്തുകൊണ്ട് ശങ്കരനെ കുറേ വര്‍ജകമായ ഒന്നും ഞാന്‍ കാണുന്നില്ല. ഭഗവാന് ബുദ്ധന് വചനങ്ങളിലെന്നോണം ശങ്കരവചനങ്ങളില് ആരോപിക്കപ്പെടുന്ന വര്ജകത്വവും മിക്കവാറും അദ്ദേഹത്തിന്റെ ഉപദേശങ്ങളിലടങ്ങിയതല്ല; ശിഷ്യന്മാരുടെ കഴിവുകേടുകൊണ്ടുണ്ടായതാണ്. വടക്കനായ ഈ മഹാസിദ്ധന്, ചൈതന്യന്, ഗോപികളുടെ ഉന്മത്തപ്രേമത്തിന്റെ പ്രതിനിധിയായിരുന്നു.
സ്വയം ബ്രാഹ്മണന്, അക്കാലത്തെ തര്ക്കശാസ്ത്രപാരംഗതമായ കുടുംബത്തില്‍ പിറന്നു. താന്‍തന്നെ തര്ക്കാചാര്യനായിരുന്നു. അതില്‍ പടവെട്ടി വിശ്വവിജയം നേടി. അതുതന്നെയാണ് ശൈശവം മുതല്ക്കേ ജീവിതത്തിലെ അത്യുച്ചാദര്ശമായി അദ്ദേഹം ധരിച്ചിരുന്നത്. എന്നിട്ടും ഏതോ ഒരു സിദ്ധന്റെ കൃപകൊണ്ട് ചൈതന്യന്റെ ജീവിതമാകമാനം രൂപാന്തരപ്പെട്ടു. പോരാട്ടങ്ങളും കലഹങ്ങളും തര്ക്കാചാര്യപദവുമെല്ലാം വെടിഞ്ഞു. ലോകമറിഞ്ഞിട്ടുള്ള മഹത്തമന്മാരായ ഭക്ത്യാചാര്യന്മാരില്‍ ഒരാളായിച്ചമഞ്ഞു ഉന്മത്തനായ ഈ ചൈതന്യന്. അദ്ദേഹത്തിന്റെ ഭക്തി വംഗദേശത്തെങ്ങും എല്ലാവര്ക്കും സാന്ത്വനം നല്കിക്കൊണ്ടു തിരയടിച്ചൊഴുകി. അദ്ദേഹത്തിന്റെ പ്രേമം അതിരറ്റതായിരുന്നു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: