ശങ്കരന് വമ്പിച്ച ബുദ്ധിവൈഭവമുണ്ടായിരുന്നു; അത്രയ്ക്ക് വലിയ ഹൃദയമില്ലായിരുന്നു എന്ന് ഞാന്‍ ആശങ്കിക്കുന്നു. രാമാനുജന്റെ ഹൃദയമായിരുന്നു കൂടുതല്‍ വിശാലം. ചവിട്ടിമെതിക്കപ്പെട്ടവരോട് അദ്ദേഹത്തിന് കനിവുതോന്നു. അവരുമായി സഹതപിച്ചു. അദ്ദേഹം അനുഷ്ഠാനങ്ങളെയും അവയ്ക്ക് ചുറ്റും പടര്‍ന്നുപിടിച്ച അധികപ്പറ്റുകളെയും എടുത്ത് അവയെ ആവോളം ശുദ്ധമാക്കി. കൂടിയേ തീരൂ എന്നുള്ളവര്‍ക്കുവേണ്ടി, പുതിയ അനുഷ്ഠാനങ്ങളും പുതിയ ആരാധനാക്രമങ്ങളും ഏര്‍പ്പെടുത്തി. അത്യുന്നതമായ ആധ്യാത്മിക സപര്യകളിലേക്ക് ബ്രാഹ്മണന്തൊട്ടു പറയന്വരെയുള്ളവരെ എത്തിക്കാനുള്ള വാതിലും തുറന്നിട്ടു. അതത്രേ രാമാനുജന് ചെയ്ത ജോലി. ആ ജോലി നീങ്ങി നീങ്ങി വടക്കന്‍ ദേശങ്ങളില്‍ പടര്‍ന്നുപിടിച്ചു; അവിടെയുള്ള ചില വമ്പിച്ച ജനനായകന്മാര് അതേറ്റെടുത്തു.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: