ജന്തുകാരുണ്യം പ്രസംഗിച്ചിട്ടും ഉദാത്തവും ധര്മിഷ്ഠവുമായ ആ മതമുണ്ടായിട്ടും നിത്യനായ ആത്മാവിന്റെ ആസ്തിനാസ്തിത്വങ്ങളെപ്പറ്റി തലനാരു കീറുന്ന യുക്തിവാദങ്ങ ളൊക്കെയുണ്ടായിട്ടും ബുദ്ധമതസൗധം മറിഞ്ഞുവീണു തകര്‍ന്നു; അതിന്റെ നഷ്ടാവശിഷ്ടങ്ങള്‍ കേവലം ബീഭത്സമായിരുന്നു. ബുദ്ധമതത്തിന് പിന്നാലെ വന്ന ബീഭത്സങ്ങള്‍ വര്‍ണിക്കാനുള്ള സമയമോ ആഗ്രഹമോ എനിക്കില്ല. ഏറ്റവും ബീഭത്സമായ അനുഷ്ഠാനങ്ങള്‍, മനുഷ്യര്‍ എഴുതുകയോ സങ്കല്പിക്കുകയോ ചെയ്തിട്ടുള്ളവയില്‍ വച്ച് ഏറ്റവും ഭയങ്കരവും മലീമസവുമായ ഗ്രന്ഥങ്ങള്‍, മതത്തിന്റെ പേരില്‍ കടന്നുകൂടിയതില്‍ വച്ച്ഏറ്റവും മൃഗീയമായ പദ്ധതികള്‍ – ഇതൊക്കെയാണ് അധഃപതിച്ച ബുദ്ധ മതം സൃഷ്ടിച്ചുവിട്ടത്.
എന്നാലും ഭാരതം ജീവിച്ചിരിക്കേണ്ടതുണ്ട്. ഈശ്വരചൈതന്യം വീണ്ടും അവതരിച്ചു. ‘ധര്മത്തിന് വാട്ടം തട്ടുമ്പോഴെല്ലാം ഞാന്‍ വരും’ എന്ന് പ്രഖ്യാപിച്ച അവിടുന്ന് വീണ്ടും വന്നു. ഇത്തവണ ആവിര്‍ഭാവമുണ്ടായത് തെക്കന്നാട്ടിലാണ്. അവിടെ ഒരു ബ്രാഹ്മണയുവാവ് ഉയര്‍ന്നുവന്നു. അദ്ദേഹത്തെക്കുറിച്ച് പറയുന്നത്, പതിനാറു വയസ്സുതികഞ്ഞപ്പോഴേക്കും തന്റെ കൃതികളെല്ലാം പൂര്‍ത്തിയാക്കിക്കഴിഞ്ഞു എന്നാണ്. ഒരദ്ഭുതബാലനായിട്ടാണ് ശങ്കരാചാര്യര്‍ തെളിഞ്ഞുവിളങ്ങിയത്. പതിനാ റു വയസ്സായ ഈ ബാലന്റെ കൃ തികള്‍ ഇന്നത്തെ ലോകത്തിലെ അദ്ഭുതവസ്തുക്കളാണ്; ആ ബാ ലനും അത്തരത്തിലൊരുവനായിരുന്നു. അദ്ദേഹം ഭാരതീയലോക ത്തെ ആദിമപരിശുദ്ധിയിലെത്തിക്കാനാഗ്രഹിച്ചു. അദ്ദേഹത്തിന് ചെയ്തുതീര്ക്കേണ്ടിവന്ന ജോലിയെക്കുറിച്ച് ചന്തിച്ചുനോക്കുക. ഭാരതത്തിന്റെ അന്നത്തെ നിലയെപ്പറ്റി ചുരുക്കം ചില സംഗതികള്‍ ഞാന്‍ പറഞ്ഞുവല്ലോ. നിങ്ങള്‍ പരിഷ്കരിച്ചുമാറ്റാന് ശ്രമിക്കുന്ന ഈ ഭയങ്കരതകളെല്ലാം ആ അധഃപതനത്തിന്റെ വാഴ്ചയില്‍ നിന്ന് ഉടലെടുത്തവയാണ്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: