എരുമേലി: ടൗണില്‍ റോഡരികില്‍ക്കൂടി നടക്കുകയായിരുന്ന വഴിയാത്രക്കാരന് അജ്ഞാതവാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റു. കൂവപ്പള്ളി സ്വദേശി താളിയാനിക്കല്‍ രാജു (60)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അപകടം. കൂവപ്പള്ളിയിലേക്ക് പോകുന്നതിനായി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെ അതുവഴികടന്നുവന്ന വാഹനം രാജുവിനെ ഇടിച്ചിട്ടശേഷം കാലില്‍ക്കൂടി കയറിയിറങ്ങുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ രാജുവിനെ എരുമേലി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെത്തിച്ച് അടിയന്തിര ചികിത്സ നല്കി മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് കൊണ്ടുപോയി. ഇടിച്ചിട്ട വാഹനത്തെ സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടായതോടെ എരുമേലി പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എന്നാല്‍ വാഹനഗതാഗതത്തിന് വന്‍ ഭീഷണിയ ഉയര്‍ത്തി എരുമേലി ടൗണില്‍ റോഡിന് നടുക്കായി സ്ഥാപിച്ച ഫ്ളെക്സ് ബോര്‍ഡുകളാണ് അപകടത്തിന് കാരണമെന്ന നാട്ടുകാര്‍ പറയുന്നു. മൂന്നുഭാഗങ്ങളില്നിന്നുവരുന്ന വാഹനങ്ങള്‍ക്ക് തിരിഞ്ഞുപോകാനുള്ള സൂചന ബോര്‍ഡുകളാണ് ടൗണില്‍ സ്ഥാപിച്ചിരുന്നത്. ഈ സൂചനാ ബോര്‍ഡുകള്‍ മറച്ചുവച്ചാണ് രാഷ്ട്രീയപാര്‍ട്ടികളുടേതടക്കം ഫ്ളെക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു. സുരക്ഷിതമായ വാഹനയാത്രയിലൂടെ ജനങ്ങളുടെ ജീവന് സംരക്ഷണം നല്കാന് ബന്ധപ്പെട്ടവര്‍ അടിയന്തിര നടപടി സ്വീകരണിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: