കറുകച്ചാല്‍: കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ കറുകച്ചാല്‍ ടൗണില്‍ നിരോധിത പുകയില ഉല്പന്നങ്ങള് നാലു വ്യാപാരികളുടെ പക്കല്‍ നിന്നും പിടികൂടി. ഇവപിടി കൂടിയാലും ഒളിച്ച് ഇപ്പോഴും വില്പന നടക്കുന്നുണ്ട്. നേരെ കടയില്‍ പരിശോധിച്ചാല്‍ കിട്ടില്ല. വില്പനയ്ക്ക് വേറെ സൗകര്യം ഉണ്ട്. അവിടെ നിന്നാണ് ഇവയെല്ലാം രഹസ്യമായി എടുത്തുകൊടുക്കുന്നത്. പരിചയമില്ലാത്തവര്‍ക്ക് കൊടുക്കുകയുമില്ല. പരിചയമുള്ളവരെ കൂട്ടി വന്നാണ് ഇവ വാങ്ങുന്നത്. ഏതെങ്കിലും രഹസ്യമായ വിവരം ലഭിച്ചാല്‍ മാത്രമെ ഇവരെ പോലീസിനു പിടിക്കാന്‍ സാധിക്കുന്നത്. കഴിഞ്ഞദിവസം കറുകച്ചാല്‍ ടൗണില്‍ പെട്രോള്‍ പമ്പിനു സമീപത്തുനിന്ന് നിരോധിത പുകയില ഉല്പന്നങ്ങള് വിറ്റ രണ്ടു സ്ത്രീകളെ കറുകച്ചാല്‍ എസ്.ഐ എം.ജെ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടിക്കൂടിയിരുന്നു. പെട്ടി കട നടത്തുന്ന നെടുങ്ങാടപ്പള്ളി സ്വദേശി ലളിതമ്മ (47) ന്റെ പക്കല്‍നിന്നും 17 പായ്ക്കറ്റും നെടുംകുന്നം മുഴവന്കുഴി സ്വദേശി ലീലാമ്മ (54) പക്കല്‍ നിന്നും 16 പായ്ക്കറ്റ് ഹാന്‍സുമാണ് പിടിച്ചെടുത്തത്. ടൗണ്‍ നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടുമ്പോഴും വില്പന ഇപ്പോഴും തകൃതിയായി നടക്കുന്നു. വന്ലാഭമുള്ളതുകൊണ്ട് വില്പന ഇപ്പോഴും ഗ്രാമപ്രദേശമുള്പ്പെടെയുള്ള മേഖലകളില്‍ സജീവമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: