മുണ്ടക്കയം ഈസ്റ്റ് (കോട്ടയം): കിഴക്കന്‍ മലയോരമേലയിലെ കൊക്കയാര്‍ ഗ്രാമപഞ്ചായത്തിലെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ മാറ്റത്തിന്റെ ഇടിമുഴക്കം സൃഷ്ടിച്ചുകൊണ്ട് പാര്‍ട്ടി കുടുംബങ്ങള്‍ സംഘപരിവാര്‍ സംഘടനകളില്‍ ചേരുന്നു.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ബോയിസ് എസ്റ്റേറ്റ്, വെംബ്ലി മേഖലകളില്‍ പാര്‍ട്ടിയുടെ അടിത്തറ ഇളക്കിക്കൊണ്ടാണ് അണികള്‍ ബിജെപിയിലേക്ക്ചുവടുവയ്ക്കുന്നത്.
18 വര്‍ഷം സിപിഎം ലോക്കല്‍ സെക്രട്ടറിയായിരിക്കുകയും നിലവില്‍ ഏരിയ കമ്മറ്റിയംഗവും വാര്‍ഡ് മെമ്പറുമായ കെ.എ സണ്ണിയും, ലോക്കല്‍ കമ്മറ്റിയംഗവും വാര്‍ഡ് മെമ്പറുമായ കെ.കെ. ധര്‍മ്മിഷ്ഠനും കഴിഞ്ഞ 24 ന് പഞ്ചായത്ത് മെമ്പര്‍ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് തടയാന്‍ വേണ്ടി നിരവധി വാഗ്ദാനങ്ങള്‍ നല്കി ഒപ്പം നിര്‍ത്താന്‍ നേതൃത്വം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൊക്കയാര്‍ പഞ്ചായത്തില്‍ പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കെ.എ സണ്ണിക്ക് പിന്നില്‍ അണികള്‍ അണിനിരക്കുന്ന സാഹചര്യമാണ് നിലവില്‍ ഉടലെടുത്തിരിക്കുന്നത്. പാര്‍ട്ടിയുടെ ജില്ലാ നേതൃത്വം അടക്കം മേഖലയില്‍ ക്യാമ്പ് ചെയ്ത് കൊഴിഞ്ഞുപോക്ക് തടയാന്‍ കഠിനപ്രയത്നങ്ങള്‍ നടത്തുന്നുണ്ടെങ്കിലും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയില്‍ മനംമടുത്തവര്‍ ഇനിയൊരു മടങ്ങിപ്പോക്കിനില്ലെന്ന് വ്യക്തമാക്കിയത് സിപിഎം നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
അടുത്തമാസം 35-ാം മൈല്‍ ടൗണില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പങ്കെടുക്കുന്ന സ്വീകരണ സമ്മേളനത്തില്‍ കെ.എ സണ്ണി അടക്കമുള്ള നൂറുകണക്കിന് പ്രവര്‍ത്തകര്‍ ബിജെപി അംഗത്വം സ്വീകരിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കൊക്കയാന്റെ സമീപ പഞ്ചായത്തായ പെരുവന്താനത്ത് സിപിഎം, ഡിവൈഎഫ്ഐ സംഘടനകളില്‍ നിന്നും നിരവധിപേര്‍ പുറത്തുപോവുകയുണ്ടായി. സിഐടിയുവിന്റെ കുത്തകയായി കരുതിയിരുന്ന 35-ാം മൈല്‍ ഓട്ടോ സ്റ്റാന്‍ഡിലെ 44 ഓട്ടോ തൊളിലാളികളില്‍ 30പേരും ബിഎംഎസ്സില്‍ ചേര്‍ന്ന് കഴിഞ്ഞു.
ഒരുവര്‍ഷം മുന്‍പ് വി.എസ് അച്യുതാനന്ദന്റെ പടുകൂറ്റന്‍ ഫഌ്സ് ബോര്‍ഡ് 35-ാം മൈലില്‍ സിഐടിയു സ്ഥാപിച്ചിരുന്നു. ഓട്ടോ സ്റ്റാന്‍ഡിന് വി.എസ് ഓട്ടോ സ്റ്റാന്‍ഡ് എന്ന് പേരുമിട്ടു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഇതുവഴി കടന്നുപോയപ്പോള്‍ വി.എസ്സിന്റെ ഫ്ളക്സ്ബോര്‍ഡ് മാറ്റാന്‍ ഏരിയാ സെക്രട്ടറിയോട് ആവശ്യപ്പെട്ടതനുസരിച്ച് പട്ടാപ്പകല്‍ ഏരിയാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഫഌ്സ് ബോര്‍ഡ് നശിപ്പിച്ചിരുന്നു. ഈ സംഭവം അന്ന് പാര്‍ട്ടിയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. അന്ന് പാര്‍ട്ടിയില്‍ ഉടലെടുത്ത ചേരിപോരിന്റെ ഭാഗമായി തുടര്‍ന്ന് വി.എസ് പക്ഷക്കാരനായ കെ.എ സണ്ണിക്കെതിരെ പാര്‍ട്ടി നേതൃത്വം തിരിയുകയായിരുന്നു. സിഐടിയു നേതാവുകൂടിയായ കെ.എ സണ്ണി ബോയിസ് എസ്റ്റേറ്റിലെ സിഐടിയു തൊഴിലാളിക്ക് അകാരണമായി ജോലി നഷ്ടപ്പെട്ടപ്പോള്‍ മാനേജ്മെന്റിനെതിരെ സമരം ചെയ്തതും നേതൃത്വത്തിന് ഇഷ്ടമായില്ല. പാര്‍ട്ടി മേഖലയിലെ സമുന്നത നേതാവായ കെ.എ സണ്ണിക്കെതിരെ മാനേജ്മെന്റുമായി ഗൂഢാലോച നടത്തി എസ്റ്റേറ്റ് ജീവനക്കാരനായ സണ്ണിയുടെ ജോലി കളയുകയാണ് സിപിഐഎമ്മിന്റെ നേതൃത്വം ചെയ്തത്. പ്രശ്നത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ജാതീയമായി അധിക്ഷേപിച്ചതും സണ്ണിയും കൂട്ടരും പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കാന്‍ കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: