ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം രാജ്യത്തൊട്ടാകെയായി 212 ബോംബ് സ്ഫോടനങ്ങള്‍ നടന്നതായി കണക്ക്! സര്‍ക്കാരിെന്റ കൈവശമുള്ള കണക്കാണ്രാജ്യത്തെ നാണംകെടുത്തുന്നത്. ഈ കണക്ക് ശരിയാകാന്തീരെ സാധ്യതയുമില്ല. ശരിയാണെങ്കില്‍ നിത്യേനയെന്നോണം സ്ഫോടനങ്ങള്‍ നടക്കുന്ന അഫ്ഗാനിസ്ഥാനിലുണ്ടാകുന്നതിനേക്കാള് ബോംബുകള്‍ ഇവിടെ പൊട്ടുന്നുണ്ട്.
2013ല്‍ അഫ്ഗാനില്‍ പൊട്ടിയത് 108 ബോംബുകള്‍. ഇന്ത്യയില്‍ പൊട്ടിയത് 212 ബോംബുകള്‍. നാഷണല്‍ ബോംബ് ഡേറ്റാ സെന്റിലാണ്ഈ കണക്കുള്ളത്. ബംഗ്ലാദേശില്‍ 75 സ്ഫോടനങ്ങളും സിറിയയില്‍ 36 സ്ഫോടനങ്ങളും കഴിഞ്ഞ വര്‍ഷം ഉണ്ടായി. 2012ല്‍ 241 സ്ഫോടനമുണ്ടായതായി കണക്ക് പറയുന്നു.2012ല്‍ 113 പേര് മരിച്ചു. 419 പേര്‍ക്ക്പരിക്കേറ്റു. 2013ല്‍ 130 പേര് മരിച്ചു,466 പേര്‍ക്ക്പരിക്കേറ്റു.
ലോകത്ത്ഏറ്റവും കൂടുതല്‍ ബോംബ് സ്ഫോടനങ്ങള്‍ ഉണ്ടാകുന്ന രാജ്യങ്ങള്ക്കിടയിലാണ്ഇന്ത്യയുടെസ്ഥാനം., പാക്കിസ്ഥാനും ഇറാഖിനുമൊപ്പം… ലോകത്തുണ്ടാകുന്ന സ്ഫോടനങ്ങളുടെ75 ശതമാനവും ഇന്ത്യയിലാണത്രേ. തീവ്രവാദം കൂടുതലുള്ള ആസാം, മണിപ്പൂര്‍,മാവോയിസ്റ്റ് ആക്രമണങ്ങള്‍ കൂടുതല്‍ നടക്കുന്ന ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നിവിടങ്ങളിലാണ്ഏറ്റവും കൂടുതല്‍ ബോംബ് സ്ഫോടനങ്ങള്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: