കൊച്ചി: വ്യവസായങ്ങളുടെ ശവപ്പറമ്പായിമാറിക്കൊണ്ടിരിക്കുന്ന ഏലൂര്‍ മേഖലയില്‍ ഇത് ഗോഡൗണുകളുടെ പൂക്കാലം. വ്യവസായത്തിനെന്ന പേരില്‍ തദ്ദേശവാസികളെ കുടിയിറക്കി തുഛമായ വിലക്ക് സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയാണ് സര്‍ക്കാരും വ്യവസായ വകുപ്പും രാഷ്ട്രീയ നേതൃത്വവും ചേര്‍ന്ന് ഗോഡൗണുകള്‍ക്കായി മറിച്ച് നല്‍കുന്നത്. ജോലികിട്ടുമെന്ന പ്രതീക്ഷയില്‍ സ്ഥലം വിട്ടുകൊടുത്തവരും കുടുംബങ്ങളും ഇതോടെ വഞ്ചിക്കപ്പെട്ട അവസ്ഥയിലായി.
1943ലാണ് ശേഷാസായി ബ്രദേഴ്സ് ഏലൂരില്‍ കാലുകുത്തിയത്. 1948ല്‍ രാസവള വ്യവ്യസായശാലക്ക് തുടക്കമായി. അനുബന്ധവ്യവസായങ്ങള്‍ക്ക് സ്ഥലം ആവിശ്യമായിവന്നു. തുടര്‍ന്ന് ചെറുതും വലുതുമായ ഒട്ടേറെ രാസവ്യവസായ ശാലകള്വന്നു. എം.കെ.കെ.നായര്‍ ഫാക്ട് സിഎംഡിയായി വന്നത് മുതല്‍ വ്യവസായങ്ങളുടെ പുക്കാലമായിരുന്നു ഏലൂര്‍-എഡയാര്‍ മേഖലയില്‍.
പെരിയാറിന്റെ ഇരുകരകളായ ഏലൂരും എഡയാറും വ്യവസായികള്‍ക്ക് എന്നും പ്രിയങ്കമായിരുന്നു. ഏലൂരില്‍ പതിനായിരം ഏക്കര്‍ ഭൂമി വ്യവസായികളുടെ കൈയ്യിലാണ്. ഇന്ന് ടൗണ്‍ഷിപ്പാണ് ഇവിടം. ചെറുകിട വ്യവസായവികസനത്തിനുവേണ്ടി എഡയാറിനെ സര്‍ക്കാര്‍ തെരഞ്ഞെടുത്തു. 2000 കുടുംബങ്ങളെ ഒഴിപ്പ് 8000 ഏക്കര്‍വരുന്ന ഭൂമി സര്‍ക്കാര്‍ ജില്ലാവ്യവസായ കേന്ദ്രത്തിന് കൈമാറി. സംസ്ഥാന വ്യവസായ വകുപ്പിനാണ് ഇവിടെ നിയന്ത്രണം.
നക്കാപ്പിച്ചാ കാശ്വാങ്ങി കുടിഇറങ്ങിയവരുടെ പ്രത്യാശയായിരുന്ന ഒരു തൊഴില്‍ ലഭിക്കുകയെന്ന് അവരും ആശ്രീതരും നാട്ടുകാരും തൊഴില്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നെങ്കിലും അനുഭവം നിരാശയായിരുന്നു. നിയമനങ്ങള്‍ വരുമ്പോള്‍ വ്യവസായികളും, ട്രേഡ്യൂണിയന്‍ നേതാക്കളും പങ്കിട്ടെടുക്കും.
എന്നാല്‍ 55 കൊല്ലം കഴിഞ്ഞപ്പോള്‍ കഥമാറി. വ്യവസായങ്ങള്‍ക്ക് പകരം ഇപ്പോള്‍ ഗോഡൗണുകളാണ് ഇവിടെ നിറയുന്നത്. വ്യവസായ സംരംഭകര്‍ക്ക് ജില്ലാ വ്യവസായകേന്ദ്രം അനുമതിനല്കുന്നു. പ്ലോട്ട് സ്വന്തംമാക്കുന്നവര് അത് ഗോഡൗണ്‍ ആക്കുന്നു. ഇങ്ങനെ അമോണിയം ഗ്യാസിനും, റബ്ബര്‍ അധിഷ്ഠിത വ്യവസായത്തിനും, സ്പിന്നിംഗ് വ്യവസായത്തിനും ലഭിച്ച ഭൂമിയില്‍ ഗോഡൗണ്‍ ഉയര്‍ന്ന് കഴിഞ്ഞു. നിലവിലുള്ള വ്യവസായങ്ങള്‍ പൂട്ടി ഗോഡൗണ്‍ പണിത് വാടകക്ക് കൊടുക്കുകയാണ് മുതലാളിമാര്‍ ഇവിടെചെയ്യുന്നത് സംസ്ഥാന ഭരണകൂടവും, ജില്ലാവ്യവസായകേന്ദ്രവും, പഞ്ചായത്തും ഒത്ത് കളിച്ചാണ് ഇത് സാദ്ധ്യമാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അനുമതിവാങ്ങി, ജില്ലാ വ്യവസായകേന്ദ്രം അനുവദിച്ച പ്ലോട്ടില്‍ ഗോഡൗണ്‍ പണിത്. വാടകക്ക് നല്കുന്ന അഭ്യാസം കണ്ടെത്താന്‍ എന്താണ് പ്രയാസം.
വ്യവസായങ്ങള്‍ തുടങ്ങാന്‍ ഏറ്റെടുത്തഭൂമിയല് അതിനാകുന്നില്ലങ്കില് അത് പഴയ ഭൂ വുടമകള്ക്ക് തിരിച്ചു നല്കണമെന്നുകൂടി ഒഴിഞ്ഞവര്‍ ആവശ്യപ്പെടുന്നു. ഗോഡൗണ്‍ പണിത് വാടകക്ക് നല്കാന് ജില്ലാ വ്യവസായ കേന്ദ്രം അനുവദിച്ചിട്ടുണ്ടെങ്കില്‍ അടിയന്തരമായി നടപടി സ്വീകരിക്കണം. മുതലാളിമാര്‍ മോഹവിലക്ക് സ്ഥലം വാങ്ങി ഗോഡൗണ്‍ പണിയുന്നതില്‍ എതിര്‍പ്പില്ല. അനേകം അഭ്യസ്ഥവിദ്യാര്ക്ക് തൊഴില്‍നല്‍കാന്‍ ഏറ്റെടുത്ത ഭൂമിയില്‍ തട്ടിപ്പിലൂടെ ഗോഡൗണ്‍ പണിത് വാടകക്ക് നല്കുന്ന വഞ്ചന അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇവിടെ ഇപ്പോള്‍ ഗസ്റ്റ് ഹൗസ് എന്നപേരില്‍ റിസോര്‍ട്ടും വരുന്നുണ്ട്. ഭാവിയില്‍ ഇത് അനാശ്യാസ്യ ശാലയാകുമോയെന്നും നാട്ടുകാര്‍ ഭയക്കുന്നു.
ഏലൂര്‍ ഗോപിനാഥ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: