അമ്മ ആരെയും പ്രത്യേകമായി സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നില്ല. താനെന്ന പ്രത്യേക വ്യക്തിത്വമുള്ളപ്പോള് മാത്രമേ സ്വീകാര്യവും തിരസ്കാരവുമൊക്കെയുള്ളൂ. അഹന്ത നശിക്കുന്നതോടെ ഒരുവന് ഇത് രണ്ടിനുമപ്പുറമെത്തിച്ചേരുന്നു. അഹന്ത നിലനില്‍ക്കുവോളവും നന്മ തിന്മകള് വിവേചിച്ചു നീങ്ങണം. അവിടെ ഗുരുവിനോട് അടുക്കലും അകലലുമുണ്ട്. ഒരുകാര്യം എപ്പോഴും മനസ്സിലിരിക്കണം – അതായത് നമ്മുടെ ലക്ഷ്യം പൂര്‍ണതയാണ്. അത് തീര്‍ത്തും വേണോ വേണ്ടയോ എന്ന് വ്യക്തമായ തീരുമാനം നമ്മളെടുക്കണം. ചിലപ്പോള്‍ തോന്നും വേണമെന്ന്, മറ്റുചിലപ്പോള്‍ വേണ്ടെന്നും. അങ്ങനെയായാല്‍ പറ്റില്ല. അങ്ങനെ ചാഞ്ചാടുന്നവര്ക്കുള്ളതല്ല ഇവിടം.
– മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: