കോട്ടയം: മാനവസേവ മാധവസേവ എന്ന ആപ്തവാക്യം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി മാതൃകയാവുകയാണ് അയ്മനം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കുമ്മനം വാളാവള്ളില്‍ വീട്ടില്‍ വി.പി.പ്രതാപന്. വിവാഹനിശ്ചയവും വിവാഹവും മറ്റു ചടങ്ങുകളുമൊക്കെ വലിയ ആര്‍ഭാടവും ആഘോഷവുമാവുമ്പോള്‍ തന്റെ മകള്‍ എസ്.ഗായത്രിയുടെ വിവാഹനിശ്ചയം വളരെ ലളിതമാക്കി നടത്തിയ പ്രതാപന് അതിലൂടെ മിച്ചം പിടിച്ച പണം സാധുജനസേവനത്തിനായി വിനിയോഗിച്ചാണ് മാതൃക കാട്ടിയത്. സദ്യയും ആര്‍ഭാടവും ഒഴിവാക്കിനടത്തിയയതുമൂലം മിച്ചം ലഭിച്ച തുകയുള്‍പ്പെടെ 50,001 രൂപ ഒരു സാധു പെണ്‍കുട്ടിയുടെ വിവാഹത്തിന് സഹായം നല്കുവാനായി സാമൂഹ്യസേവന രംഗത്തും ജീവകാരുണ്യമേഖലയിലും സജീവമായി പ്രവര്‍ത്തിക്കുന്ന തിരുവാറ്റ ആഞ്ജനേയ അമൃത സ്വാശ്രയസംഘം ഭാരവാഹികളെ വിവാഹനിശ്ചയ വേദിയില്‍ വച്ചുതന്നെ പ്രതാപന് ഏല്‍പ്പിച്ചു.
ബിജെപിയുടെ ആദ്യകാലപ്രവര്‍ത്തകനായ പ്രതാപന് ബി ജെപിയുടെ ആദ്യപഞ്ചായത്ത് മെമ്പറും, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. ചെറുതും വലുതുമായ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് മാതൃകയായിട്ടുള്ള വി.പി.പ്രതാപന്, തന്റെ കുടുംബത്തിലെ ഒരു മംഗളകര്മ്മത്തോടൊപ്പം മറ്റൊരു സാധു പെണ്‍കുട്ടിയുടെ ജീവിതത്തില്‍കൂടി മംഗളകര്‍മ്മം നടത്തുവാനായി സാമ്പത്തിക സഹായം നല്കുവാന് തീരുമാനമാനിച്ചത് പൊതുസമൂഹത്തിന് മാതൃകയും അനുകരണീയവുമാണ്.
വരന് പാലാ മേവിട സ്വദേശിയും ചിറക്കടവ് വെള്ളാളസമാജം യുപി സ്കൂളിലെ അദ്ധ്യാപകനുമായ ഹരികൃഷ്ണന്റെയും കുടുംബാംഗങ്ങളുടെയും പൂര്‍ണ്ണസഹകരണം ഇത്തരുണത്തില്‍ ഉണ്ടായിയെന്നതും പ്രശംസനീയമാണ്. ഇതുപോലെ നമ്മുടെ സമൂഹത്തിലെ വിവിധ മേഖലകളിലെ ആര്‍ഭാടങ്ങളും ആഘോഷങ്ങളും ലഘൂകരിച്ച് അര്‍ഹരായവരെ സഹായിക്കുവാനുള്ള മനസ് എല്ലാവര്ക്കും ഉണ്ടാകട്ടെ എന്ന വികാരമാണ് ചടങ്ങില്‍ പങ്കെടുത്തവര്‍ പങ്കുവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: