കോട്ടയം: ജില്ലയില്‍ ജലക്ഷാമം പരിഹരിക്കുന്നതിന് പദ്ധതിപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്ന് ജില്ലാ കളക്ടര്‍ വാട്ടര്‍ അതോറിറ്റി ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കളക്ടറുടെ ചേംബറില്‍ നടന്ന വരള്‍ച്ചയുമായി ബന്ധപ്പെട്ട യോഗത്തിലാണ് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയത്. പൈപ്പ്ലൈന് മാറ്റുക, അറ്റകുറ്റപ്പണികള്‍ നടത്തുക തുടങ്ങിയവ വാട്ടര്‍ അതോറിറ്റി സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
സാമ്പത്തികവര്‍ഷം ജില്ലയില്‍ ഏകദേശം നൂറു കോടി രൂപ കുടിവെള്ള പദ്ധതികള്‍ക്കായി ചെലവഴിക്കുന്നുണ്ട്. തഹസില്‍ദാര്‍, വാട്ടര്‍ അതോറിറ്റി, ഭൂജലവകുപ്പ്, പഞ്ചായത്ത് ഉദേ്യാഗസ്ഥര്‍ എന്നിവര്‍ വരള്‍ച്ചബാധിത പ്രദേശങ്ങള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യണം. സ്രോതസുകളുടെ പുനരുദ്ധാരണവും മഴവെള്ളസംഭരണവും ജലക്ഷാമം പരിഹരിക്കുതിന് സഹായകമാകും. 13 പഞ്ചായത്തുകളിലായി ജലനിധി സമ്പൂര്‍ണ്ണ കുടിവെള്ളപദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി 4ന് ഉച്ചകഴിഞ്ഞ് 3ന് വരള്ച്ചാദുരിതാശ്വാസയോഗം ചേരാന്‍ തീരുമാനിച്ചിട്ടുള്ളതായും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ എഡിഎം ടി.വി. സുഭാഷ്, ആര്‍ഡിഒമാരായ സി.കെ.പ്രകാശ് (പാലാ), കെ.എസ്.സാവിത്രി (കോട്ടയം), ഉദേ്യാഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: