Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

തൃപ്പനയം ശ്രീദേവിക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2014, 07:15 pm IST
in Travel

കൊല്ലംജില്ലയില്‍ പനയം പഞ്ചായത്തിലാണ്‌ പുരാതനമായ തൃപ്പനയം ദേവീക്ഷേത്രം. പാണിവിളക്കേന്തുന്ന അസംഖ്യം ബാലികമാര്‍ ആയിരത്തിരി കൈത്തിരിനീട്ടി ദേവിയെ ആണ്ടുതോറും തിരുനാളില്‍ ആരാധിക്കുന്ന അപൂര്‍വക്ഷേത്രം. കൊല്ലം കുണ്ടറ റോഡിന്‌ ഏതാണ്ട്‌ മദ്ധ്യഭാഗത്ത്‌ താന്നിക്കമുക്ക്‌. അവിടെനിന്നും കുറച്ചു വടക്കുമാറി കുതിരത്തറ. ക്ഷേത്രത്തിനു മുന്നില്‍ നീണ്ടുകിടക്കുന്ന പാടം. കണ്ടചിറക്കായലും ചെമ്മക്കാട്‌ കായലും പനയത്തിന്റെ മാറിലെ മാലയാകുമ്പോള്‍ അതില്‍ തിളങ്ങുന്ന പതക്കമാകുന്നു ഈ ക്ഷേത്രം. ക്ഷേത്രത്തിനു മുന്നില്‍ പഴക്കംചെന്ന ആല്‍മരങ്ങള്‍. മതില്‍ക്കെട്ടിനുപുറത്ത്‌ ആനക്കൊട്ടില്‍. അതിനോട്‌ ചേര്‍ന്ന്‌ മാളികയുള്ള കിഴക്കേ ഗോപുരം. നാലമ്പലവും ബലിക്കല്‍പ്പുരയും മുഖമണ്ഡപവും എല്ലാം പുരാതന വാസ്തുശില്‍പവിദ്യയുടെ മാറ്ററിയുന്നവ. ധ്വജവുമുണ്ട്‌.

ശ്രീഭദ്രകാളി ശക്തിസ്വരൂപിണിയായി കിഴക്കോട്ട്‌ ദര്‍ശനമരുളുന്നു. ദേവിയുടെ വലത്ത്‌ ശാസ്താവും ഇടതുഭാഗത്ത്‌ യക്ഷിയും ഉപദേവന്മാരായുണ്ട്‌. നാലമ്പലത്തിനു തെക്ക്‌ ഗണപതിയും ശ്രീകൃഷ്ണനും ശക്തിയമ്മയും വടക്കുവശത്ത്‌ മാടനും മറുതയുമുണ്ട്‌. കൂടാതെ ഒരേ ഒരു കോവിലില്‍ത്തന്നെ നാഗരാജാവും നാഗയക്ഷിയും ഉണ്ട്‌. ഊട്ടുപുരയുടെ പിന്നിലെ കുളം കൂടാതെ ക്ഷേത്രത്തിനു മുന്നിലും കുളമുണ്ട്‌.

ഇഷ്ടവരദായിനിയായ ദേവിക്ക്‌ ഇഷ്ടനേദ്യം ഇരട്ടിമധുരം എന്ന കടുംപായസം വെള്ളിയും ഞായറും നടക്കുന്ന നാരങ്ങാവിളക്കും വിശേഷ വഴിപാടാണ്‌. ഉത്സവത്തോടനുബന്ധിച്ചുള്ള ഉരുള്‍ വഴിപാടും വൃശ്ചികമാസത്തിലെ തോറ്റംപാട്ടും പ്രത്യേക വഴിപാടുകളാണ്‌. ഇരുപത്തി ഒന്‍പതിന്‌ കരക്കാരുടെ വക പാട്ടാണ്‌. മുപ്പതാം തീയതിയിലെ ഗുരുതി കഴിഞ്ഞാല്‍ എട്ടുദിവസം അമ്പലം അടച്ചിടും. ചൊവ്വാഴ്ച ദിവസത്തെ ഗുരുതി പൂജയില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന്‌ സ്ത്രീകളെത്തും. അഭീഷ്ടസിദ്ധിക്കും മംഗല്യഭാഗ്യത്തിനുമായി ഈ വഴിപാട്‌ അനവരതം നടന്നുവരുന്നു. ഉള്ളം കയ്യിന്റെ ആകൃതിയില്‍ ഒരു തട്ട്‌, കൊളുത്തില്‍ തൂക്കിയ കമ്പി, കരിനിറമുള്ള വിളക്കില്‍ എണ്ണയൊഴിച്ച്‌ തിരിയിട്ട്‌ കത്തിച്ച്‌ ബാലികമാര്‍ തൂക്കിപ്പിടിച്ചുകൊണ്ടുപോകുന്ന പാണിവിളക്കിന്‌ ഐതിഹാസിക ശോഭ. ഇത്‌ ഈ അമ്പലത്തില്‍മാത്രമുള്ള വിശേഷം. ഉത്സവകാലത്ത്‌ രാവിലെയും വൈകിട്ടും നൂറുക്കണക്കിനു ബാലികമാര്‍ വ്രതാനുഷ്ഠാനത്തോടെ വിളക്കെടുക്കും. അവരുടെ കുഞ്ഞുമനസ്സുകളില്‍ ഭക്തിയുടെ തിരികത്തും. ആണ്‍കുട്ടികളുടെ ഉരുളുമുണ്ട്‌. ക്ഷേത്രത്തിനു പടിഞ്ഞാറുവശം പണ്ട്‌ കാടായിരുന്നു. അതിനടുത്ത്‌ ഒരു മാവും ഉണ്ടായിരുന്നു. വൃദ്ധനായ ഒരു നമ്പൂതിരിയാണ്‌ അവിടെ താമസിച്ചിരുന്നത്‌. കടലാമനയ്‌ക്കല്‍ എന്നാണ്‌ ആ കുടുംബം അറിയപ്പെട്ടിരുന്നത്‌. നാടുവാഴികളുടെ സ്വത്തു സംരക്ഷകനായിരുന്നു നമ്പൂതിരി. ഒരു ദിവസം ഉച്ചയ്‌ക്ക്‌ കാവില്‍ ഒരു സ്ത്രീയിരുന്ന്‌ ഊഞ്ഞാലാടുന്നത്‌ കണ്ടു. കുറെക്കഴിഞ്ഞപ്പോള്‍ ആ സ്ത്രീ മഠത്തിലെത്തി ആഹാരം ആവശ്യപ്പെട്ടു. ആഹാരം കൊടുത്തപ്പോള്‍ കാവിനുള്ളില്‍ ക്ഷേത്രം പണിയണമെന്ന്‌ ആവശ്യപ്പെട്ടു. ദിവ്യതേജസ്സുള്ള ആ സ്ത്രീ അപ്രത്യക്ഷമാവുകയും ചെയ്തു. അതിനെത്തുടര്‍ന്ന്‌ നമ്പൂതിരി നാട്ടുകാരെ വിവരമറിയിക്കുകയും അവിടെ ക്ഷേത്രം നിര്‍മിച്ച്‌ ദേവിയെ പ്രതിഷ്ഠിക്കുകയും ചെയ്തു.

മീനഭരണിക്ക്‌ ആറാട്ടുവരത്തക്കവിധം പന്ത്രണ്ടുദിവസത്തെ ഉത്സവം. ഉത്സവത്തിന്റെ മുന്നോടിയായി പന്ത്രണ്ടുകരയിലും നടക്കുന്ന പറയീടല്‍ പ്രധാന ചടങ്ങ്‌. ഉത്സവബലി കണ്ടുതൊഴുന്നതും ബലിപ്രസാദം കഴിക്കുന്നതും ശ്രേയസ്സ്കരമാണ്‌. ഉത്സവത്തില്‍ എടുപ്പുകുതിരകള്‍ പ്രധാന കെട്ടുകാഴ്ച. അശ്വതിക്കും ഭരണിക്കുമാണ്‌ കുതിരകളെ എടുക്കുക. ഏഴേകാല്‍ കോലില്‍ കുറയാത്ത കുതിരകള്‍ കെട്ടിനിര്‍ത്തിയിരിക്കുന്ന കാഴ്ചപോലും ഹൃദ്യമാണ്‌. കുതിരമൂട്ടില്‍നിന്നും കൊട്ടിന്റെ ആരവം ഉയരുമ്പോള്‍ ഉത്സാഹഭരിതരായി കരക്കാര്‍ കുതിരയെ എടുക്കാനെത്തും. കൊട്ടും മേളവും മുറുകുമ്പോള്‍ നെടുംകുതിരകളുടെ നീളന്‍ ചട്ടങ്ങള്‍ അവരുടെ തോളുകളില്‍ നൃത്തമാടാന്‍ തുടങ്ങും. അനവധി ഗജവീരന്മാര്‍ അകമ്പടി സേവിക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.

പെരിനാട്‌ സദാനന്ദന്‍ പിള്ള

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ ക്രമസമാധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ; ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കിയതിൽ മമത സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

India

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

Kerala

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

Kerala

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

Kerala

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

ഗുരുവായൂരിലെ ‘സ്വര്‍ഗീയര്‍’

വികസിത കേരളത്തിന് എന്‍ഡിഎ വരണം

അമേരിക്ക ഇറാന്റെ സമ്പത്ത് വിഭവങ്ങൾ തേടുന്നില്ല ; മേഖലയിലെ പങ്കാളികളെ രക്ഷിക്കേണ്ടത് തങ്ങളുടെ കടമയെന്നും ട്രംപ്

വിദേശ ധനസഹായവും ദേശീയ സ്വയംഭരണവും; സുതാര്യത, ഉത്തരവാദിത്തം, സുരക്ഷ: എഫ്‌സിആര്‍എ ഭേദഗതിയുടെ പ്രസക്തി

ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ബ്രോഷര്‍ ചിന്മയാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സംസ്ഥാന്‍
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ഗൗരി മഹുലിക്കറും ജന്മഭൂമി ഡെപ്യൂട്ടി ജനറല്‍ മനേജര്‍ കെ.എം. ശ്രീദാസും ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു. ഡോ. പി.എന്‍. സുദര്‍ശനന്‍, അസി. പ്രൊഫ. ഡോ. ജി. രാജശേഖര റെഡ്ഡി, എന്‍.എസ്. ബാബു,
കെ.കെ. മനോജ്, സി.എന്‍. ഉണ്ണികൃഷ്ണന്‍ സമീപം

ജന്മഭൂമി – ചിന്മയാ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.