ഇന്നു ഭാരതത്തിനും ലോകത്തിനും വ്യാഖ്യാനരീതിയെക്കാള് മെച്ചപ്പെട്ടതൊന്നും ആവശ്യമില്ലതന്നെ. ശാസ്ത്രങ്ങളുടെയും ഗീതയുടെ തന്നെയും വ്യാഖ്യാതാക്കന്മാരായി പിന്നീട് വന്നവര്‍ക്ക് പലപ്പോഴും അര്‍ത്ഥമെന്തെന്ന്, താല്പര്യമെന്തെന്ന് ഗ്രഹിക്കാന്‍ കഴിയാതിരുന്നത് ആശ്ചര്യം തന്നെ. നോക്കൂ, ഗീതയിലെന്താണ് ഉള്ളത്, ഇന്നുള്ള വ്യാഖ്യാതാക്കന്മാരുടെ വ്യാഖ്യാനങ്ങളിലെന്താണുള്ളത്? അദ്വൈതിയായ ഒരു ഭാഷ്യകാരന്‍ ഒരുപനിഷത്തില്‍ കൈവെയ്ക്കുന്നു.
അതില്‍ ദ്വൈതപരമായ ഭാഗങ്ങള്‍ പലതുണ്ട്. അവയൊക്കെ പിടിച്ചൊടിച്ച് അയാള്‍ ഒരു പ്രത്യേകാര്ത്ഥത്തിലുള്ളവയാക്കുന്നു, അവയെ തന്റേതായ ഒരര്‍ത്ഥത്തില്‍ കൊണ്ടുവരുകയാണ് അയാളുടെ ഉന്നം. ദ്വൈതിയായ ഭാഷ്യകാരനാണ് പുറപ്പെടുന്നതെങ്കില്‍ അയാള്‍ അദ്വൈതവാക്യങ്ങള് പലതും പിടിച്ചൊടിച്ചു ദ്വൈതാര്ത്ഥത്തിലാക്കാന് ഒരുങ്ങുകയായി. എന്നാല്‍ ഗീതയില്‍ ഇവയെ പിടിച്ചൊടിക്കാന് പ്രയത്നിച്ചു കാണുന്നില്ല.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: